അങ്കമാലിയിൽ ട്രെയിനിറങ്ങി ഓട്ടോയിൽ പോകുന്നതിനിടെ പൊലീസ് തടഞ്ഞു; 16 കവറുകളിലായി കൊണ്ടുവന്ന കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

Published : Jun 16, 2026, 06:10 PM IST
Ganja

Synopsis

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊച്ചി ആലുവയിൽ നടത്തിയ പരിശോധനയിൽ 34 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി തീവണ്ടി മാർഗ്ഗം കേരളത്തിലെത്തിച്ച കഞ്ചാവ്, പത്തിരട്ടി വിലയ്ക്ക് വിൽക്കാനായിരുന്നു സംഘത്തിൻ്റെ പദ്ധതി

കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. ആലുവയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 34 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശികളായ റാഫിക്കുൾ ഷെയ്ഖ് (30), ജുയെൽ ഷെയ്ഖ് (22), സഹിൻ ഷെയ്ഖ് (29) എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും ആലുവ പൊലീസും സംയുക്തമായാണ് ഇവരെ പിടികൂടിയത്. മൂന്നംഗ സംഘം ഒഡീഷയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്. തുടർന്ന് തീവണ്ടി മാർഗ്ഗം യാത്ര ചെയ്ത് ഇവർ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. അങ്കമാലിയിൽ നിന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ആലുവ തോട്ടക്കാട്ട്കരയിൽ വെച്ചാണ് പൊലീസ് സംഘം ഇവരെ തടഞ്ഞുനിർത്തി പിടികൂടിയത്.

പിടിച്ചെടുത്ത കഞ്ചാവ് 16 പ്രത്യേക കവറുകളിലായി പൊതിഞ്ഞ് ഷോൾഡർ ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഒഡീഷയിൽ നിന്ന് വെറും 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ്, കേരളത്തിൽ എത്തിച്ച് പത്തിരട്ടി വിലയ്ക്കാണ് ഇവർ വിറ്റിരുന്നത്. പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിലുള്ള കസ്റ്റമർമാർക്ക് ലഹരിമരുന്ന് കൈമാറി ഉടൻ തന്നെ നാട്ടിലേക്ക് തിരിച്ചുപോകാനായിരുന്നു പ്രതികളുടെ പദ്ധതി. ഇവരിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന പ്രാദേശിക ലഹരി ഇടപാടുകാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ ഓപ്പറേഷൻ നടന്നത്. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, ഇൻസ്പെക്ടർ കെ. ജി. ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഹദ് കാറിൽ കാത്തിരുന്നു, 16 കാരി പുസ്തകം വാങ്ങാൻ പുറത്ത് വന്നതും കഴുത്തി കുത്തി, എതിരെ വന്ന വണ്ടി ഇടിച്ചിട്ട് രക്ഷപ്പെട്ടു'; പ്രണയപ്പകയിൽ ക്രൂരത
വിശ്വസ്തരായ ഇതര സംസ്ഥാനതൊഴിലാളികൾക്ക് മാത്രം വിൽപ്പന; ഉണക്ക കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ