
മലപ്പുറം: താമരശ്ശേരിയിലും പെരിന്തൽമണ്ണയിലും മയക്കുമരുന്നുമായി മൂന്ന് അസം സ്വദേശികൾ പിടിയിൽ. താമരശ്ശേരി പൂനൂരിൽ 11 ഗ്രാം ഹെറോയിനുമായാണ് അസം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. മുതാബിർ ഹുസൈൻ എന്നയാളെയാണ് താമരശ്ശേരി റെയിഞ്ച് ഇൻസ്പെക്ടർ തമ്പി.എ.ജിയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രതീഷ് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ അജീഷ്.ടി.ബി, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു.ടി.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിതിൻ എന്നിവർ കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.
പെരിന്തൽമണ്ണ കുന്നപ്പള്ളിയിൽ 10.24 ഗ്രാം ഹെറോയിനുമായി രണ്ട് അസം സ്വദേശികളാണ് പിടിയിലായത്. ഇസ്മായിൽ അലി, ഇസാജുൽ ഹഖ് എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് പാർട്ടിയും ഉത്തരമേഖല കമ്മീഷണർ സ്ക്വാഡ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്.
പരിശോധനയിൽ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ യൂനുസ്.എം, മലപ്പുറം ഐബി ഇൻസ്പെക്ടർ ടി.ഷിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) അശോക്.പി, പ്രിവന്റീവ് ഓഫീസർമാരായ സുനിൽകുമാർ, ഷരീഫ്.വി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ തേജസ്.വി, പി. അബ്ദുൽ ജലീൽ, അഖിൽ ദാസ്, ഷംനാസ്, സച്ചിൻ, പ്രവീൺ, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു എന്നിവരുണ്ടായിരുന്നു.
Read More :
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam