Gold robbery : സ്വർണമാല കവർന്ന കേസിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിൽ

Published : Feb 19, 2022, 07:48 PM IST
Gold robbery : സ്വർണമാല കവർന്ന കേസിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിൽ

Synopsis

ഉത്സവത്തിനിടെ പിഞ്ചുകുഞ്ഞിന്റെ സ്വർണ മാല കവർന്ന കേസിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനികളായ പുഷ്പ, ദുർഗ, പൂർണ എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

അമ്പലപ്പുഴ: ഉത്സവത്തിനിടെ പിഞ്ചുകുഞ്ഞിന്റെ സ്വർണ മാല കവർന്ന (Gold robbery) കേസിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് (Tamil nadu) സ്വദേശിനികളായ പുഷ്പ, ദുർഗ, പൂർണ എന്നിവരെയാണ് അമ്പലപ്പുഴ (Ambalapuzha) പൊലീസ് അറസ്റ്റ് ചെയ്തത്. പുന്തല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുറക്കാട് വലിയ വീട്ടിൽ ശ്രുതിയുടെ 9 മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കിടന്ന 6 ഗ്രാം തൂക്കം വരുന്ന മാലയാണ് ഇവർ കവർന്നത്.

മാല കവരുന്നത് കണ്ട നാട്ടുകാർ ഇവരെ പിടികൂടി അറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പൊലീസെത്തി ഇവരെ സ്റ്റേഷനിലെത്തിച്ചു. നിരവധി സ്റ്റേഷനുകളിൽ മാല മോഷണത്തിനടക്കം പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി.

14കാരിക്ക് പീഡനം; അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍, അച്ഛന്‍ ഒളിവില്‍

നെയ്യാറ്റിന്‍കര: പതിനാലുകാരി പീഡനത്തിനിരയായ (Rape) സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് പിടിയില്‍. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ (Father) ഒളിവിലാണ്. പെണ്‍കുട്ടി പിതാവിന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര ഇരുമ്പില്‍, അരുവിപ്പുറം, കുഴിമണലി വീട്ടില്‍ ബിജുവിനെ (39) ആണ് നെയ്യാറ്റിന്‍കര പൊലീസ് (Police) പിടികൂടിയത്. ബിജുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു. 

വിവാഹ വാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവ്

പാലക്കാട്: പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് സ്വദേശി ഹനീഫ (33) യ്ക്കാണ് മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ്(പോക്സോ) കോടതി ജഡ്ജി പിപി സെയ്തലവി ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

പ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ 10 വർഷം കഠിന തടവ് അനുഭവിച്ച ശേഷം ഇയാൾക്ക് പുറത്തിറങ്ങാനാവും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. 2014 ജൂൺ 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രാലോഭിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി സുബ്രഹ്മണ്യനാണ് കേസ് വാദിച്ചത്.

മകന്റെ സഹപാഠികളായ ആൺകുട്ടികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു, യുവതിക്കെതിരെ അന്വേഷണം

സോഷ്യൽ മീഡിയയിൽ കുറഞ്ഞത് ഒമ്പത് കൗമാരക്കാരായ ആൺകുട്ടികളെങ്കിലും തന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ച (Luring boys for sex ) അമ്മയ്ക്കെതിരെ കേസ്. ടെന്നസി സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. 38 കാരിയായ മെലിസ ബ്ലെയർ മക്മിനെതിരെയാണ് പരാതി.

സെൻട്രൽ ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ഉപകരണങ്ങൾ കച്ചവടം നടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇതേ സ്കൂളിലായിരുന്ന യുവതിയുടെ മകനെ പിന്നീട് മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണ്. നിയമാനുസൃതമായി ബലാത്സംഗത്തിന് 18 കുറ്റങ്ങളാണ് ബ്ലെയറിനെതിരെ ചുമത്തിയിരിക്കുന്നത്.

കൂടുതൽ ഇരകൾ മുന്നോട്ട് വരാൻ അധികൃതർ ഇപ്പോഴും ആവശ്യപ്പെടുന്നതായും നോക്‌സ്‌വില്ലെയിലെ ന്യൂസ്‌നേഷൻ അഫിലിയേറ്റ് വാറ്റിന്റെ അവതാരകനായ ബോ വില്യംസ് “ഡാൻ അബ്രാംസ് ലൈവിൽ പറഞ്ഞു. ബ്ലെയർ സ്‌കൂളിൽ ജോലിക്കാരിയായിരുന്നില്ല. എന്നാൽ മറ്റ് രക്ഷിതാക്കളെപ്പോലെ സ്‌കൂൾ ക്ലബ്ബുകളുമായി അടുത്ത ബന്ധമുണ്ടാക്കിയായിരുന്നു ചൂഷണം.

2020 മുതൽ 2021 അവസാനം വരെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇവരിൽ രണ്ട് വിദ്യാർത്ഥികൾ ഈ കാലയളവിൽ മുതിർന്നവരായി മാറി. 100,000 ഡോളർ ജാമ്യത്തിൽ ബ്ലെയർ ഇപ്പോൾ സ്വതന്ത്രയാണ് ഫെബ്രുവരി 28-നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ബ്ലെയറിനെ വിലക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയാൻ റോഡിന് കുറുകെ അശ്രദ്ധമായി വടം വലിച്ചിട്ട് പൊലീസ്, തട്ടി മറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്
വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ