ജോലി വാഗ്ദാനം, വീട്ടമ്മയെ ഓട്ടോയിൽ കയറ്റി ബന്ധുവീട്ടിലെത്തിച്ച് പീഡനം, നഗ്നചിത്രം പ്രചരിപ്പിച്ചു, അറസ്റ്റ്

Published : Jul 28, 2023, 12:08 PM IST
ജോലി വാഗ്ദാനം, വീട്ടമ്മയെ ഓട്ടോയിൽ കയറ്റി ബന്ധുവീട്ടിലെത്തിച്ച് പീഡനം, നഗ്നചിത്രം പ്രചരിപ്പിച്ചു, അറസ്റ്റ്

Synopsis

വീട്ടുജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ഓട്ടോറിക്ഷയിൽ കയറ്റി നൂറനാട്ടുള്ള ബന്ധു വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്.

ചാരുംമൂട്: ആലപ്പുഴയിൽ വീട്ടമ്മയുടെ നഗ്ന ചിത്രം പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കരുനാഗപ്പള്ളി തഴവ പാനാറ തെക്കതിൽ രതീഷ് (39), വള്ളികുന്നം കടുവിനാൽ കാഞ്ഞുകളീക്കൽ വീട്ടിൽ ഗിരീഷ് കുമാർ (36), വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണുഭവനത്തിൽ വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. വീട്ടുജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ഓട്ടോറിക്ഷയിൽ കയറ്റി നൂറനാട്ടുള്ള ബന്ധു വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്.

ഒന്നാം പ്രതി രതീഷ്  വീട്ടമ്മയെ ബന്ധു വീട്ടിൽ എത്തിച്ച് ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്തി പകർത്തിയ ചിത്രങ്ങൾ ഗിരീഷ് കുമാറിന്റെയും വിനീതിന്റെയും മൊബൈൽ ഫോണുകളിലേക്ക് അയച്ച്  ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു. 

തുടർന്ന് വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.  ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാർ, വള്ളികുന്നം സിഐ എം എം ഇഗ്നേഷ്യസ്, എസ്ഐമാരായ മധുകുമാർ, തോമസ്, എഎസ്ഐ രാധാമണി, സിപിഒമാരായ വിഷ്ണു, അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കായംകുളം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More : വിദേശത്ത് ഗൂഡാലോചന, കേരളത്തിലെത്തി കൊലപാതകം; റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ വിധി നാളെ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്സവത്തിന് പോയി ഒന്നര മണിക്കൂറിൽ തിരിച്ചെത്തിയപ്പോൾ വീടിനകത്ത് ലൈറ്റുകളെല്ലാം ഓൺ, നഷ്ടമായത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വര്‍ണം
വനിത ഡോക്ടറെ വീഡിയോ കോൾ വിളിച്ച് പറ്റിച്ച് പണം കൈക്കലാക്കി, തലശേരി സ്വദേശിനിക്ക് നഷ്ടമായത് 10.5 ലക്ഷം, പ്രതിയെ പഞ്ചാബിൽ നിന്ന് പൊക്കി പൊലീസ്