ആറുവരിപ്പാതയുടെ ഭാഗമായ നിര്‍മാണം, റോഡ് തുറന്നുകൊടുത്തിട്ട് വെറും ആറ് മാസം, കണ്ടാൽ ആരും മൂക്കത്ത് വിരൽ വയ്ക്കും

Published : Jul 08, 2025, 09:59 PM ISTUpdated : Jul 08, 2025, 10:00 PM IST
NH 66

Synopsis

തൃശ്ശൂരിൽ നിർമ്മാണം പൂർത്തിയാക്കി ആറുമാസത്തിനുള്ളിൽ ദേശീയപാത 66-ലെ സർവീസ് റോഡ് തകർന്നു. തളിക്കുളത്ത് നൂറുമീറ്റർ പരിധിയിൽ രണ്ടിടത്താണ് റോഡിലെ ടാറിങ് ഇളകി ഗതാഗതം താറുമാറായത്. 

തൃശ്ശൂർ: നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66-ലെ സർവീസ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്ത് ആറു മാസത്തിനകം തകർന്നു. തളിക്കുളത്ത് നൂറ് മീറ്റർ പരിധിയിൽ രണ്ടിടത്താണ് റോഡിലെ ടാറിങ് ഇളകി ഗതാഗതം താറുമാറായത്. പൊളിഞ്ഞ ഭാഗങ്ങളിൽ നിർമാണക്കമ്പനി ബേബിമെറ്റലും പാറപ്പൊടിയും കൊണ്ടുവന്ന് ഇട്ടിരുന്നു.

എന്നാൽ, മഴയും തുടർച്ചയായ വാഹന ഗതാഗതവും കാരണം ഇവിടെ വീണ്ടും വലിയ കുഴികൾ രൂപപ്പെടുകയായിരുന്നു. പൂഴിമണൽ വേണ്ടത്ര ഉറപ്പിക്കാത്തതും ടാറിങ്ങിൽ ആവശ്യത്തിന് മെറ്റീരിയൽ ചേർക്കാത്തതുമാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിക മുതൽ തളിക്കുളം ഹൈസ്കൂൾ വരെ ദേശീയപാതയിലെ ഗതാഗതം സർവീസ് റോഡ് വഴി തിരിച്ചുവിട്ടത്. ഇത്രയും കുറഞ്ഞ കാലയളവിൽ തന്നെ റോഡ് തകർന്ന സാഹചര്യത്തിൽ, ദേശീയപാത പൂർണ്ണമായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുൻപ് മുഴുവൻ ഭാഗങ്ങളിലും റീടാറിങ് നടത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ദേശീയപാത അതോറിറ്റിയുടെ (NHAI) എൻജിനീയറിങ് വിഭാഗം നിരീക്ഷണം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിക മുതൽ തളിക്കുളം ഹൈസ്കൂൾ വരെ ദേശീയപാതയിലെ ഗതാഗതം സർവീസ് റോഡ് വഴി തിരിച്ചുവിട്ടത്. ഇത്രയും കുറഞ്ഞ കാലയളവിൽ തന്നെ റോഡ് തകർന്ന സാഹചര്യത്തിൽ, ദേശീയപാത പൂർണ്ണമായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുൻപ് മുഴുവൻ ഭാഗങ്ങളിലും റീടാറിങ് നടത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ദേശീയപാത അതോറിറ്റിയുടെ (NHAI) എൻജിനീയറിങ് വിഭാഗം നിരീക്ഷണം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്