
നെയ്യാറ്റിൻകര: പുലിശല്യമുണ്ടെന്ന സംശയത്തെ തുടർന്ന് നെയ്യാറ്റിൻകര കൊടങ്ങാവിള പറമ്പുവിളയിൽ വനംവകുപ്പ് കെണി സ്ഥാപിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കൊടങ്ങാവിളയിലെ കാടുപിടിച്ചു കിടക്കുന്ന മേഖലയിലാണ് വനംവകുപ്പ് കെണി സ്ഥാപിച്ചത്.
നാല് ആടുകളെ അജ്ഞാതജീവി കൊന്നതോടെയാണ് കൊടങ്ങാവിളയും പരിസരവും ഭീതിയിലായത്. പുലിയോട് സാദൃശ്യമുളള ജീവിയെ കണ്ടതായി നാട്ടുകാരിൽ ചിലർ അറിയിക്കുകയും ചെയ്തു. ഇതേതുടർന്ന് പ്രദേശത്ത് പുലിയുണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു.
തുടർന്ന് വനംവകുപ്പ് പ്രദേശത്തെത്തി പരിശോധന നടത്തി. എന്നാൽ വലിയ കാൽപ്പാടുകൾ കണ്ടെത്തിയതല്ലാതെ പരിശോധനയിൽ പുലിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ വനംവകുപ്പിന് കിട്ടിയിട്ടില്ല. ജീവിയുടെ കാഷ്ഠവും കണ്ടെടുത്തത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രദേശത്ത് കാടുപിടിച്ചു കിടക്കുന്ന ഭൂമി വെട്ടിത്തളിക്കുന്ന ജോലികളും ഉടൻ തുടങ്ങുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam