പാലക്കാട് നിന്ന് കള്ള് എത്താൻ സാധ്യതയില്ല, വ്യാജക്കള്ള് വിൽപ്പനയെന്ന് പരാതി; 110 ലിറ്റർ പിടിച്ചെടുത്തു, സഹോദരങ്ങൾ പിടിയിൽ

Published : Aug 05, 2026, 12:26 PM IST
fake toddy

Synopsis

കോവളത്തിന് സമീപം വ്യാജകള്ള് വിൽപ്പന നടത്തിയ അസം സ്വദേശികളായ സഹോദരങ്ങളെ എക്സൈസ് പിടികൂടി. വാഴമുട്ടത്തെ വാടക വീട്ടിൽ നിന്ന് 110 ലിറ്റർ വ്യാജകള്ള് പിടിച്ചെടുത്തു. കെമിക്കൽ ഉപയോഗിച്ച് നിർമ്മിച്ച കള്ളാണിതെന്ന് സംശയിക്കുന്നതായും സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായും എക്സൈസ് അറിയിച്ചു.

തിരുവനന്തപുരം: കോവളത്തിന് സമീപം വ്യാജകള്ള് വിൽപ്പന നടത്തിയിരുന്ന ആസാം സ്വദേശികൾ പിടിയിൽ. വാഴമുട്ടത്ത് വാടക വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 110 ലിറ്റർ കള്ളും എക്സൈസ് സിറ്റി സംഘം പിടിച്ചെടുത്തു. സംഭവത്തിൽ അസാം സ്വദേശികളായ സഹോദരങ്ങൾ ആഡിക്കൂർ ഇസ്ലാം (24) സാഡിക്കൂർ ഇസ്ലാം (23) എന്നിവർ പിടിയിലായി.

അനധികൃതമായി കള്ള് വിൽപനയെന്ന് പരാതിയിലായിരുന്നു അന്വേഷണം. മാസങ്ങളായി ഇവിടെ നിന്ന് നെല്ലിയോട്, പൂവാർ, പഴയ ഉച്ചക്കട, തുടങ്ങിയ മേഖലകളിൽ കള്ള് എത്തിച്ച് വിൽപ്പന നടത്തിയതായി പ്രതികൾ സമ്മതിച്ചു. പാലക്കാട് നിന്നും കള്ള് എത്തിക്കാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നാണ് എക്സൈസ് വിലയിരുത്തൽ.

കെമിക്കൽ ഉപയോഗിച്ച് തയാറാക്കിയ കള്ളാണ് ഇവർ വിൽപ്പന നടത്തിവന്നത്. അനധികൃതമായി കള്ള് സൂക്ഷിച്ചതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇവിടെ സൂക്ഷിരുന്ന കളിൽ മായം ചേർത്തിട്ടുണ്ടോയെന്നറിയാൻ സാമ്പിൾ പരിശോധനയ്ക്ക് അയച്ചെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പരിശോധനാ ഫലം വന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

15 വർഷം മുൻപ് മരിച്ച പ്രൊഫസറുടെ കുടുംബ പെൻഷൻ കുടിശ്ശികയായ 47,89,221 രൂപ നൽകാൻ സർക്കാർ ഉത്തരവ്
നാസയിൽ അപൂർവ അംഗീകാരം നേടി മലയാളി; എഎം‌എസ് ഫെലോ ആയി പെരുമ്പാവൂർ സ്വദേശി സുജയ് വി കുമാർ, ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാളിയും ഇന്ത്യക്കാരനും