അബ്കാരി കേസിൽ ജാമ്യമെടുത്ത് മുങ്ങി; 46കാരൻ 22 വർഷത്തിനു ശേഷം പിടിയിൽ

Published : Nov 18, 2024, 07:51 PM ISTUpdated : Nov 18, 2024, 07:53 PM IST
അബ്കാരി കേസിൽ ജാമ്യമെടുത്ത് മുങ്ങി; 46കാരൻ 22 വർഷത്തിനു ശേഷം പിടിയിൽ

Synopsis

വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ ദിവസം നാട്ടിലെത്തിയത് അറിഞ്ഞ മാന്നാർ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. 

മാന്നാർ: 2002ൽ വ്യാജ ചാരായ വില്പന നടത്തിയ കേസിൽ പ്രതിയായിരുന്ന 46കാരനെ 22 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടംപേരൂർ ആനമുടിയിൽ മനോജ് മോഹനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. 

വീട്ടിൽ വ്യാജ ചാരായ വിൽപ്പന നടത്തിയതിന് 2002 ലാണ് മനോജ് മോഹനനെ പൊലീസ് പിടികൂടിയത്. അന്ന് റിമാൻഡിലായ പ്രതി കുറച്ച് ദിവസങ്ങൾക്ക് ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല. തുടർന്ന് കോടതി പ്രതിക്കെതിരെ ലോങ്ങ് പെന്റിങ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 

വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ ദിവസം നാട്ടിലെത്തിയത് അറിഞ്ഞ മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ അനീഷ്, എസ് ഐ അഭിരാം സി എസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സാജിദ്, സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘം വീട്ടിലെത്തിയാണ് മനോജിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വന്ദേഭാരതിൽ വിളമ്പിയ സാമ്പാറിൽ പ്രാണികൾ, ഭക്ഷണ വിതരണക്കാരന് 50000 രൂപ പിഴ ചുമത്തി റെയിൽവെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്