
തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന ആൽത്തറ - തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് വെള്ളിയാഴ്ച ഗതാഗതത്തിന് തുറന്ന് നൽകും. നോർക്ക മുതൽ വനിതാ കോളേജ് വരെയുള്ള റോഡാണ് രാവിലെ 9.30 ഓടെ തുറന്നു നൽകുക. ഇവിടെ ഇരുഭാഗത്തേക്കും ഉള്ള ഗതാഗതം അനുവദിക്കും.
ഈ റീച്ചിൽ റോഡ് ഫോർമേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി റോഡ് ഒന്നാംഘട്ടം ടാറിംഗ് പൂർത്തിയാക്കിയിരുന്നു. ഡക്റ്റിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ച് കേബിളുകൾ കടത്തിവിട്ടാണ് റോഡ് ഫോമേഷനിലേക്ക് കടന്നത്. ഈ റോഡിൽ ആൽത്തറ മുതൽ ഫോറസ്റ്റ് സ്റ്റേഷൻ വരെയും വനിതാ കോളേജ് വരെയുമുള്ള രണ്ടു റീച്ചുകൾ നേരത്തെ ഗതാഗതത്തിന് തുറന്നുനൽകിയിരുന്നു.
അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡ്, ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡ് , തൈക്കാട് ഹൗസ് - കീഴെ തമ്പാനൂർ ( എംജി രാധാകൃഷ്ണൻ റോഡ് ) എന്നീ റോഡുകളും വരുംദിവസങ്ങളിൽ ഗതാഗതത്തിന് തുറന്നു കൊടുക്കാൻ ആകുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.
നേരത്തെ 2 റോഡുകൾ പൂർണമായും സ്മാർട്ട് ആക്കി മാറ്റുകയും 4 റോഡുകൾ ആദ്യഘട്ട ടാറിംഗ് നടത്തി ഗതാഗതത്തിന് തുറന്ന് നൽകുകയും ചെയ്തിരുന്നു. ഇതിന് പുറമെ 25 റോഡുകളിലും നവീകരണം സാധ്യമാക്കി. സ്മാർട്ട് സിറ്റി പദ്ധതിയിൽ ആദ്യകരാറുകാരൻ ഉപേക്ഷിച്ചതിനെ തുടർന്ന് നിലച്ചിരുന്ന റോഡ് പ്രവൃത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ ഇടപെടലിനെ തുടർന്ന് റീ ടെണ്ടർ നടത്തി പുനരാരംഭിക്കുക ആയിരുന്നു. ഓരോ റോഡിനും പ്രത്യേകം പ്രത്യേകം കരാർ നൽകിയാണ് പ്രവൃത്തി പുനരാരംഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam