ട്രാവൽസ് മാനേജരേ മർദിച്ച കേസ്, 2021 മുതൽ പ്രതി ഒളിവിൽ; ഒടുവിൽ കുടുക്കി പൊലീസ്

By Web TeamFirst Published Apr 16, 2024, 2:05 AM IST
Highlights

അനിഴം ട്രാവൽസിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മാനേജറായിരുന്ന രോഹിത്തിനെ കഠിനമായി ദേഹോപദ്രവമേൽപ്പിച്ച കേസിലെ അഞ്ചാം പ്രതിയാണ്  അനുപ്

ഹരിപ്പാട്: ട്രാവൽസ് മാനേജരേ ദേഹോപദ്രവമേൽപ്പിച്ച കേസിൽ പുനരന്വേഷണത്തിൽ പ്രതി അറസ്റ്റിലായി. ഹരിപ്പാട് തുലാമ്പറമ്പ് നടുവത്ത് മുറിയിൽ പാരേത്ത് വീട്ടിൽ അനൂപ് പി ജെ (35) ആണ് അറസ്റ്റിലായത്. 2021 ജനുവരി മൂന്നിന് രാത്രി പതിനൊന്ന് മണിയോടെ കാഞ്ഞൂർ ക്ഷേത്രത്തിന് സമീപമുള്ള അനിഴം ട്രാവൽസിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മാനേജറായിരുന്ന രോഹിത്തിനെ കഠിനമായി ദേഹോപദ്രവമേൽപ്പിച്ച കേസിലെ അഞ്ചാം പ്രതിയാണ്  അനുപ്. കുറ്റകൃത്യത്തിന് ശേഷം ബം​ഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

കേരള ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം ഈ കേസ് കരീലക്കുളങ്ങര പൊലീസ് പുനരന്വേഷണം നടത്തുകയായിരുന്നു. ബം​ഗളൂരുവിൽ ഒളിവൽ കഴിഞ്ഞിരുന്ന പ്രതിയെ കായംകുളം ഡിവൈഎസ്പി അജയനാഥ് ജി യുടെ മേൽനോട്ടത്തിൽ കരീലക്കുളങ്ങര എസ് എച്ച് ഒ  സുനീഷ്എ ൻ ,എസ്ഐ  ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് കുമാർ, അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർ ശ്യാംകുമാർ, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
 

tags
click me!