
കൊല്ലം: കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഏതാനും പേര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശി മണിക്റോയിയുടെ ആശ്രിതര്‍ക്ക് തൊഴിലും നൈപുണ്യവും വകുപ്പ് രണ്ടുലക്ഷം രൂപ മരണാനന്തര സഹായമായി അനുവദിച്ചു. മണിക്‌റോയി ആവാസ് പദ്ധതിയില്‍ അംഗത്വമെടുത്തിട്ടില്ലെങ്കിലും കുടംബത്തിന്‍റെ ഏക ആശ്രയയമായിരുന്നു അദ്ദേഹമെന്നതും ആശ്രിതരുടെ പരിതാപാവസ്ഥയും പരിഗണിച്ച് കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയുടെ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കുകയായിരുന്നു.
കൊല്ലം അഞ്ചലിലെ പനയംചേരിയില്‍ കഴിഞ്ഞ മാസം 24 നായിരുന്നു മോഷണകുറ്റം ചുമത്തി മണിക് ആക്രമിക്കപ്പെട്ടത്. ധനസഹായം മണിക് റോയിയുടെ യഥാര്‍ത്ഥ ആശ്രിതര്‍ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കേരള കെട്ടിട തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി ഉത്തരവായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam