
വയനാട്: വയനാട് വൈത്തിരിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച രണ്ട് യുവാക്കള്‍ പൊലീസ് റെയ്ഡില്‍ പിടിയിലായി. വൈത്തിരി കോളിച്ചാലിലെ ഗ്രീൻഹോപ്പർ റിസോർട്ടിൽ ശനിയാഴ്ച പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. റിസോർട്ട് ഉടമയെയും സുഹൃത്തിനെയുമാണ് വൈത്തിരി പോലീസ് പിടികൂടിയത്.
പെരിന്തൽമണ്ണ പാലത്തിങ്കൽ ശ്രീവത്സൻ (37), സുഹൃത്ത് കോഴിക്കോട് മായനാട് ഗീതം ഹൗസിൽ രഞ്ജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. മാവോവാദി സാന്നിധ്യമുള്ള പ്രദേശമായതിനാലാല്‍ പൊലീസ് റിസോർട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് പൊലീസ് ജില്ലയില്‍ റെയ്ഡ് നടത്തുകയായിരുന്നു. ശ്രീവത്സനാണ് റിസോർട്ട് ലീസിനെടുത്തത്. സുഹൃത്തായ രഞ്ജിത്ത് റിസോർട്ടിലെ തൊഴിലാളിയാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇരുവരുടെയും പേരിൽ പോക്സോ കേസ് ചുമത്തി. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ റിസോർട്ടുകളിൽ എത്തിച്ച് പീഡിപ്പിക്കുന്നത് കണ്ടെത്തിയതോടെ റെയ്ഡ് ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. പീഡനം നടന്ന റിസോർട്ട് അടച്ചുപൂട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam