ശല്യം കാരണം വനം വകുപ്പുകാർ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു; കുഴിച്ചിട്ടവർ രാത്രിയെത്തി കൊണ്ടുപോയി കറിയാക്കി

Published : Jan 24, 2025, 04:42 AM IST
ശല്യം കാരണം വനം വകുപ്പുകാർ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു; കുഴിച്ചിട്ടവർ രാത്രിയെത്തി കൊണ്ടുപോയി കറിയാക്കി

Synopsis

വെടിയേറ്റ പന്നിയെ നിയമപ്രകാരം കുഴിച്ചിട്ടവർ തന്നെ രാത്രിയോടെ അതേ സ്ഥലത്ത് എത്തി കുഴി തോണ്ടുകയായിരുന്നു.

അഞ്ചൽ: കൊല്ലം ഏരൂരിൽ വന്യമൃഗ ശല്യത്തെ തുടർന്ന് കൊന്ന് കുഴിച്ചുമൂടിയ കാട്ടുപന്നിയുടെ ജഡം പുറത്തെടുത്ത് ഇറച്ചിയാക്കി സംഭവത്തിൽ ഒരാൾ പിടിയിൽ. ഏരൂർ വിളക്കുപാറ സ്വദേശി ജോബിൻ ജോസഫാണ് വനംവകുപ്പിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ കറുപ്പയ്യ സുരേഷ് ഒളിവിലാണ്.

കൃഷി ചെയ്യാൻ കഴിയാത്ത വിധം കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് ഏരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പന്നിയെ വെടിവെച്ച് കൊന്നത്. വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ നിയമ പ്രകാരം തന്നെ ജഡം സംസ്കരിച്ചിരുന്നു. വിളക്കുപാറ സ്വദേശി ജോബിൻ ജോസഫ്, കറുപ്പയ്യ സുരേഷ് എന്നിവർ ചേർന്നാണ് പന്നിയുടെ ജഡം കുഴിച്ചു മൂടിയത്. തുടർന്ന് സ്ഥലത്ത് നിന്ന് എല്ലാവരും മടങ്ങി. 

എന്നാൽ രാത്രിയോടെ ജോബിനും കറുപ്പയ്യ സുരേഷും ജഡം സംസ്കരിച്ച സ്ഥലത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് കുഴിച്ചുമൂടിയ ജഡം പുറത്തെടുത്ത് ഇറച്ചിയാക്കി പങ്കിട്ടു. സംഭവം അറിഞ്ഞ അഞ്ചൽ റെയിഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. പന്നിയുടെ അവശിഷ്ടങ്ങൾ മാത്രമാണ് കുഴിയിൽ ഉണ്ടായിരുന്നത്. ജോബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പന്നി ഇറച്ചി കണ്ടെത്തി. പ്രതിയെ പിന്നാലെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി കറുപ്പയ്യ സുരേഷ് ഒളിവിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂണ്ടുവിരലില്‍ മഷി പുരട്ടി ബൂത്തില്‍ കയറാൻ നിന്നതും കുഴഞ്ഞു വീണു, തിരുവല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം