
നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. സംശയരോഗത്തെ തുടര്‍ന്നുള്ള ഭര്‍ത്താവിന്‍റെ പീഡനമായിരുന്നു ആത്മഹത്യയിലേക്ക്
നയിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
പോത്തുകല്‍ ചെറുകര സ്വദേശിയായ 21കാരി സെഫീനയാണ് വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. നിലന്പൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഭര്‍ത്താവ് ഷാജഹാനെയും ഷാജഹാന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ഉസ്മാനെയും പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സെഫീനയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഷാജഹാൻ പതിവായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇതോടെ മൂന്ന് ദിവസം മുന്പ് സെഫീന സ്വന്തം വീട്ടിലേക്ക് തിരികെ പോന്നു. ഷാജഹാനും സഹോദരിയും ഭര്‍ത്താവും മറ്റ് ബന്ധുക്കളും ഈ വീട്ടിലെത്തുകയും സെഫീനയുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. സെഫീനയുടെ ഫോണും പിടിച്ചുവാങ്ങി. ഇതിന് പിന്നാലെയാണ് സെഫീനജീവനൊടുക്കിയത്. ഷാജഹാന്‍റെ സഹോദരി, അച്ഛൻ, അമ്മ എന്നിവരും കേസില്‍ പ്രതികളാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam