
തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് വാക്കുതർക്കത്തിനിടെ യുവാവിനെ വെടിവച്ചയാള്‍ അറസ്റ്റിൽ (Arrest). പാങ്ങോട് സ്വദേശി വിനീതിനെയണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. വാക്കു തർക്കത്തിനിടെ സുഹൃത്തായ പാങ്ങോട് സ്വദേശി റഹിമിൻെറ തലയിൽ വിനീത് വെടിവച്ചത്.
കടയക്കൽ തിരുവാതിര ഉത്സവം കഴിഞ്ഞ മടങ്ങിവരുകയായരുന്നു റഹിമും സുഹൃത്തായ ഷിനുവും. വർക്ക് ഷോപ്പ് നടത്തുന്ന വിനീതിൻെറ കടയിൽ ഷിനു ഒരു കാർ നൽകിയിരുന്നു. ഇവർ തമ്മിൽ നേരത്തെയും സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നു. വിനീതിൻെറ വീടിന് സമീപം വച്ച് ഷിനുമായാണ് ആദ്യം വാക്കു തർക്കമുണ്ടാകുന്നത്. കാർ റിപ്പയർ നൽകാത്തതിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ റഹിംം ഇടപെട്ടു. പെട്ടെന്ന് അരയിൽ വച്ചിരുന്ന തോക്കെടുത്ത് റഹിമിൻെറ തലയിലേക്ക് വിനീതം വെടിവയ്ക്കുകയായിരുന്നു.
കടയ്ക്കൽ പൊലീസ് ഇന്ന് പുലർച്ചയോടെയാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പമുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. തമ്പാനൂർ എസ്എസ് കോവിൽ റോഡിലുള്ള ഒരു കടയിൽ നിന്നാണ് എയർ ഗണ്‍ വാങ്ങിയതെന്ന് വിനീത് പൊലീസിനോട് പറഞ്ഞു. റഹിമിപ്പോള്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ തറച്ചിരിക്കുന്ന പെല്ലെറ്റ് പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തേണ്ടിവരും. റഹിമിൻെറ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കടയ്ക്കൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
പോക്സോ കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അറസ്റ്റിൽ
പോക്സോ കേസിൽ പൊലീസ് തിരയവെ കീഴടങ്ങിയ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ് ഇയാൾ കീഴടങ്ങിയത്.അഭിഭാഷകയ്ക്കും ബന്ധുക്കൾക്കുമൊപ്പമാണ് റോയ് വയലാട്ട് എത്തിയത്. കീഴടങ്ങിയ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോർജ് ചോദ്യം ചെയ്തു. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. റോയ് വയലാട്ടിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അഭിഭാഷക പറഞ്ഞു.
റോയ് വയലാട്ട്, കേസിലെ കൂട്ട് പ്രതി ഷൈജു തങ്കച്ചൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങല്‍. വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിൽ ആണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.
കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.
ഇതിനിടെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജലി റിമാ ദേവ് വീണ്ടും രംഗത്തെത്തിയത്. ചില രാഷ്ട്രീയക്കാർ ഉൾപ്പെടെ ആറുപേർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാറ്റിനെ കുടുക്കാൻ തന്‍റെ പേര് മനപൂർവം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam