സഹസൈനികര്‍ നോക്കിനില്‍ക്കുന്നതിനിടെ  വീട്ടമ്മ സൈനികന്റെ ജീവന്‍ രക്ഷപ്പെടുത്തി

Published : Sep 02, 2016, 08:22 AM ISTUpdated : Oct 05, 2018, 01:42 AM IST
സഹസൈനികര്‍ നോക്കിനില്‍ക്കുന്നതിനിടെ  വീട്ടമ്മ സൈനികന്റെ ജീവന്‍ രക്ഷപ്പെടുത്തി

Synopsis

സിംല: തെരുവു പട്ടികളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കുഴിയില്‍ വീണ സൈനികനെ വീട്ടമ്മ രക്ഷപ്പെടുത്തി. കൂടെയുണ്ടായിരുന്ന സൈനികര്‍ നിസ്സഹായയായി നോക്കി നില്‍ക്കുന്നതിനിടെയായിരുന്നു വീട്ടമ്മയുടെ സമയോചിത ഇടപെടല്‍. 

സിംലയിലെ കൊത്ഖായി എന്ന സ്ഥലത്താണ് സംഭവം. ഇവിടെയുള്ള ജുതോഗ് കന്‍േറാണ്‍മെന്റില്‍ പരിശീലനത്തിന് എത്തിയതായിരുന്നു ആസാം റൈഫിള്‍സിലെ സൈനികര്‍. പരിശീലനത്തിനിടെയാണ് ഒരു സംഘം തെരുവു പട്ടികള്‍ ഇവര്‍ക്കെതിരെ അക്രമാസക്തരായി വന്നത്. പരിഭ്രമിച്ചു പോയ സൈനികര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. മുകേഷ് കുമാര്‍ എന്ന സൈനികന്‍ ഒരു കുഴിയില്‍വീണു. കുഴിയിലുണ്ടായിരുന്ന കല്ലില്‍ തലയിടിച്ച സൈനികന്‍ ബോധരഹിതനായി. മുകേഷ് മരിച്ചെന്നു കരുതി പരിഭ്രാന്തരായ മറ്റു സൈനികര്‍ നിസ്സഹായരായി നിലവിളിച്ചു. 

സമീപത്തെ വീട്ടിലായിരുന്ന വീണ ശര്‍മ്മയെന്ന വീട്ടമ്മ ഇതു കേട്ടാണ് പുറത്തുവന്നത്. ഓടി വന്ന അവര്‍ കണ്ടത് നിസ്സഹായരായി നില്‍ക്കുന്ന സൈനികരെയാണ്. അവര്‍ കുഴിയില്‍നിന്നും മുകേഷിനെ പുറത്തിറക്കി. ശേഷം  പ്രാഥമിക ശുശ്രൂഷ ചെയ്തു. കുറേ കാലമായി വാഹനമോടിക്കാത്ത തന്റെ വൃദ്ധപിതാവിനെ വിളിച്ച് കാറുമായി വരാന്‍ പറഞ്ഞെങ്കിലും അതോടിക്കാന്‍ കൂടെയുണ്ടായിരുന്ന സൈനികര്‍ക്ക് അറിയുമായിരുന്നില്ലെന്ന് വീണ ശര്‍മ്മ പറഞ്ഞു. തുടര്‍ന്ന് വീണയുടെ പിതാവ് തന്നെ മകേഷിനെ സമീപത്തെ സൈനിക ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും സിലയിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ച മുകേഷിന്റെ ആരോഗ്യ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്.  

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കോടികളുടെ ആസ്തി, തികഞ്ഞ ദേശീയവാദി, വധുവിനെ വേണം, പോസ്റ്റുമായി ചൈനയിൽ നിന്നുള്ള നിക്ഷേപകൻ
ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകും, മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്, ജീവനക്കാരനെ പിരിച്ചുവിട്ടു, തെറ്റില്ലെന്ന് കോടതിയും