വര്‍ഷങ്ങളുടെ അനാഥത്വത്തിനുശേഷം  ആ ഇരട്ട സഹോദരിമാര്‍ കണ്ടുമുട്ടി!

Published : Jan 13, 2017, 04:11 PM ISTUpdated : Oct 05, 2018, 02:42 AM IST
വര്‍ഷങ്ങളുടെ അനാഥത്വത്തിനുശേഷം  ആ ഇരട്ട സഹോദരിമാര്‍ കണ്ടുമുട്ടി!

Synopsis

ഇത് അമേരിക്കയില്‍ താമസിക്കുന്ന ചൈനീസ് ഇരട്ടകളുടെ കഥ. ഗ്രേസി റീന്‍സ്ബറി, ഓഡ്രി ഡോറിംഗ് എന്നിങ്ങനെയാണ് അവരുടെ പുതിയ പേര്. രണ്ടുപേരും ചൈനക്കാരാണ്. മാതാപിതാക്കള്‍ക്ക് വേണ്ടാത്തതിനാല്‍ കുഞ്ഞുന്നാളിലേ അനാഥാലയത്തിലായി. പിന്നീട് ഇരുവരെയും രണ്ട് അമേരിക്കക്കാര്‍ ദത്തെടുത്തു. രണ്ട് അമേരിക്കന്‍ കുടുംബങ്ങളില്‍, മറ്റ് സഹോദരങ്ങള്‍ക്കൊപ്പം അവര്‍ വളര്‍ന്നു. പരസ്പരം അറിയാതെ, ഒരേ രാജ്യത്തിന്റെ രണ്ടു ഭാഗങ്ങളില്‍ ജീവിച്ചു. 

എന്നിട്ടും വിധി അവരെ ഒരുമിപ്പിച്ചു. അവര്‍ ന്യൂയോര്‍ക്ക് നഗരത്തില്‍വെച്ച് കണ്ടുമുട്ടി. ഓഡ്രിയുടെ അമ്മയാണ് അവള്‍ക്കൊരു സഹോദരി ഉണ്ടെന്ന കാര്യം കണ്ടെത്തിയത്. പഴയ ചൈനീസ് ദിനപത്രത്തില്‍വന്ന 'ദത്തെടുക്കാന്‍ ആളെ ആവശ്യമുണ്ട്' എന്ന പരസ്യത്തില്‍നിന്നാണ് അവരത് കണ്ടെത്തിയത്. ആ പത്രപരസ്യത്തില്‍ രണ്ടു കുഞ്ഞുങ്ങളുടെ പടമുണ്ടായിരുന്നു. ഓഡ്രിയായിരുന്നു ഒന്ന്. മറ്റേത് ഓഡ്രിയുടെ ഇരട്ട സഹോദരിയെന്ന് അവര്‍ക്ക് മനസ്സിലായി. 

ഈ സമയമായപ്പോഴേക്കും ഓഡ്രിക്ക് പത്തു വയസ്സായിരുന്നു. മറ്റ് മൂന്ന് സഹോദരന്‍മാര്‍ക്കൊപ്പം ജീവിക്കുകയായിരുന്നു അവള്‍. പിറന്നാളിന്, തനിക്കൊരു അനിയത്തിയെ വേണമെന്ന് വളര്‍ത്തമ്മയായ ജെന്നിഫര്‍ ഡോറിംഗിനോട് അവള്‍ ആവശ്യപ്പെട്ടു. അവള്‍ക്കൊരു പിറന്നാള്‍ സമ്മാനം നല്‍കാന്‍ ആഗ്രഹിച്ച അമ്മ അവിചാരിതമായാണ് ഇരട്ട സഹോദരിയുടെ വിവരം അറിയുന്നത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അവള്‍ക്ക് വിശദവിവരം ലഭിച്ചു. 

ഓഡ്രിയുടെ ഇരട്ട സഹോദരി ഗ്രേസി എന്ന പേരില്‍ അമേരിക്കയില്‍ തന്നെയുണ്ടെന്ന് അവര്‍ കണ്ടെത്തി. ഓഡ്രി താമസിക്കുന്ന വാഷിംഗ്ടണിലെ റിച്ച് ലാന്റില്‍നിന്നും 1500 മൈല്‍ അകലെ വിസ്‌കോണ്‍സിസിനിലെ വൗസോയിലാണ് ഗ്രേസി താമസിക്കുന്നത് എന്നവര്‍ അറിഞ്ഞു. പിന്നെ അവരെ കണ്ടെത്താനായി ശ്രമം. കണ്ടെത്തി.

അങ്ങനെ ആപ്പിള്‍ ഫേസ്‌ടൈമിലൂടെ ഇരുവരും സംസാരിച്ചു. ചാറ്റിലൂടെ തന്റെ സഹോദരിയുടെ വാക്കുകള്‍ കേട്ട ഓഡ്രി വിങ്ങിപ്പൊട്ടി. അധികം വൈകിയില്ല,ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറില്‍ ഇരുവരും കണ്ടുമുട്ടി. അപ്രതീക്ഷിതമായി തന്റെ സഹോദരിയെ കണ്ടുമുട്ടിയ ഓഡ്രി ശരിക്കും നിലവിളിച്ചു. കരഞ്ഞുകൊണ്ട് ഇരുവരും ആലിംഗനം ചെയ്തു. പിന്നെ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച്, ഇഷ്ട സ്ഥലങ്ങളിലൂടെ അവര്‍ നടന്നു. തങ്ങളുടെ പഴയ കാലങ്ങളെ കുറിച്ച് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. 

ഇനി അവര്‍ ഒറ്റയ്ക്കല്ല. സഹോദരങ്ങളായി തന്നെ കഴിയും. ഇതാണ് ആ കണ്ടുമുട്ടലിന്റെ വീഡിയോ:  

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്