കുടിവെള്ളമാണ് ഈ മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്നത്!

Published : Aug 04, 2016, 08:47 AM ISTUpdated : Oct 04, 2018, 11:20 PM IST
കുടിവെള്ളമാണ് ഈ മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്നത്!

Synopsis

ദില്ലി: ഫ്‌ളൂറൈഡ് എന്ന രാസവസ്തു അമിതമായി കലര്‍ന്ന വെള്ളം കുടിച്ച് ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ വികലാംഗരുടെ എണ്ണം കൂടുകയാണ് . വേദനസംഹാരികള്‍ക്കും, കാല്‍സ്യം ഗുളികകള്‍ക്കും അപ്പുറം  ചികിത്സ നല്‍കി എല്ലുകളിലെ ഫ്‌ലൂറോസിസ് ബാധ തടയാന്‍ ഡോക്ടര്‍മാര്‍ക്കും കഴിയുന്നില്ല. കുടിവെള്ളം ജാര്‍ഖണ്ഡിലെ ഈ ഗ്രാമങ്ങളുടെ കണ്ണീരായി മാറുകയാണ്.

സ്‌കെല്‍ട്ടല്‍ ഫ്‌ളൂറോസിസ് എന്ന രോഗമാണ് ഇവിടെ ദുരന്തം വിതയ്ക്കുന്നത്. ജലസമൃദ്ധമായിരുന്ന ഈ പ്രദേശങ്ങളില്‍ കല്‍ക്കരി അനുബന്ധ വ്യവസായങ്ങള്‍ കൂടുകയും മഴ കുറയുകയും ചെയ്തതോടെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞു.അവശേഷിക്കുന്ന വെള്ളത്തില്‍ ഭൂമിക്കടിയിലെ ഫ്‌ളൂറൈഡ് അമിതമായി കലര്‍ന്ന് തുടങ്ങി. ഇതോടെ ഈ വെള്ളം കുടിക്കുന്ന ഗ്രാമീണരുടെ എല്ലുകളും ശോഷിച്ചു.ഇതോടെ ഈ ഗ്രാമങ്ങള്‍  അധികം കേട്ട് കേള്‍വിയില്ലാത്ത സ്‌കെല്‍ട്ടല്‍ ഫ്‌ളൂറോസിസ് എന്ന അസ്ഥി രോഗത്തിന്റെ ദുരന്ത സ്മാരകങ്ങളായി.സ്‌കെല്‍ട്ടല്‍ ഫ്‌ളൂറോസിസ് ബാധിച്ച ഗര്‍വ്വയിലേയും,പലാമുവിലേയും ഗ്രാമങ്ങള്‍ ജലചൂഷണം നേരിടുന്ന ഗ്രാമങ്ങള്‍ക്കും,വരള്‍ച്ച നേരിടുന്ന പ്രദേശങ്ങള്‍ക്കും ശക്തമായ മുന്നറിയിപ്പാണ്..

പ്രതാപ് പൂര്‍ എന്ന് ദളിത് ഗ്രാമത്തില്‍ അന്‍പത്തിയഞ്ച് വയസ്സുള്ള രാംപതി ദേവിയെ ചണനാരുകള്‍ കൂട്ടി കെട്ടിയ കട്ടിലില്‍ തളര്‍ത്തിയിട്ടിരിക്കുകയാണ്.. വില്ലു പോലെ കാലുകള്‍ വളഞ്ഞ് പുളയുന്നു,കാഴ്ച്ചശക്തിയും കുറഞ്ഞു, ഈ സ്ഥിതിയില്‍ രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. ഭര്‍ത്താവ് ഗനൗരി റാമും എല്ലുകളെ തളര്‍ത്തുന്ന ഫ്‌ളൂറൈഡ് ബാധയില്‍ അവശനായി കഴിഞ്ഞു. രാംപതി ദേവിയുടെ ഭര്‍ത്താവ് ഗനൗരി റാം പറയുന്നു: ചികിത്സ പോയിട്ട് ആഹാരത്തിന് പോലും വഴിയില്ല.ഇവള്‍ ഇവിടെ ഇരുന്ന് കരഞ്ഞ് തീരുകയാണ്.

ഇവിടത്തെ ഗ്രാമങ്ങളില്‍ എല്ലാം കുടുംബത്തിലും ഉണ്ട് വികലാംഗര്‍, 38 പേര്‍ മരിച്ചു. ഗര്‍ഭസ്ഥ അവസ്ഥയില്‍ ഫ്‌ലൂറൈഡ് കലര്‍ന്ന വെള്ളം കുടിച്ച് ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളില്‍ ചിലരും വൈകല്യം ബാധിച്ചവര്‍. ദിവസം 100 രൂപ പോലും വരുമാനമില്ലാത്ത കുടുംബങ്ങളാണ് മലിനമായ കുടിവെള്ളം തളര്‍ത്തിയ ഈ ഗ്രാമങ്ങളിലുള്ളത്.ഇവര്‍ക്കുള്ള സര്‍ക്കാരിന്റെ സഹായം വേദന സംഹാരികളും, പോഷകാഹാരം കഴിക്കണമെന്ന ഒട്ടും ചിലവില്ലാത്ത ഉപദേശവും മാത്രമാണ്. 

ഈ ഗ്രാമത്തിന്റെ കണ്ണീര്‍ ഇതാ ഇവിടെ കാണാം: 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം