
എന്നാല്‍, ആ കുഞ്ഞിന് ജീവനുണ്ടായിരുന്നു. കെട്ടിടം തകര്‍ന്നുവീണ അവസ്ഥയിലും ആ കുഞ്ഞ് എങ്ങനെയാണ് രക്ഷപ്പെട്ടത്? അതിനുത്തരം ആ പെണ്‍കുഞ്ഞിനെ ഇരു ഭാഗത്തുനിന്നും വരിഞ്ഞുമുറുക്കി നിര്‍ത്തിയ രണ്ടു ശരീരങ്ങള്‍ പറയും. അവളുടെ മാതാപിതാക്കള്‍. അപകടം വന്നപ്പോള്‍ പൊന്നു മോള്‍ക്ക് അപകടം വരാതിരിക്കാന്‍ കവചം പോലെ അവളെ പൊതിയുകയായിരുന്നു ആ മാതാപിതാക്കള്‍. കുഞ്ഞു രക്ഷപ്പെട്ടുവെങ്കിലും, അതീവഗുരുതരമായി പരിക്കേറ്റതിനാല്‍, അവര്‍ ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ കഴിയുകയാണ് അവര്‍.
കഴിഞ്ഞ ദിവസമാണ് കിഴക്കന്‍ ചൈനയിലെ ഴെജിയാങ് പ്രവിശ്യയിലെ വെന്‍ഴൂവില്‍ ആ അപകടം നടന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ നിര്‍മിച്ച ആറു നില കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. 17 പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് മരിച്ചത്. നിരവധി പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം