എന്തുകൊണ്ടാണ് ആള്‍ദൈവം ആവാത്തത്; ശ്രീ എം തുറന്നു പറയുന്നു

Published : Jun 14, 2016, 07:50 AM ISTUpdated : Oct 05, 2018, 01:28 AM IST
എന്തുകൊണ്ടാണ് ആള്‍ദൈവം ആവാത്തത്; ശ്രീ എം തുറന്നു പറയുന്നു

Synopsis

40 വര്‍ഷങ്ങള്‍ക്കു മുമ്പ്,  മുംതാസ് അലിയെന്ന ഒരു 19കാരന്‍ തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള വീട്ടില്‍നിന്നിറങ്ങി ഹിമാലയത്തിലേക്ക് യാത്ര തിരിച്ചു. സ്വന്തം ഉള്ളകങ്ങളിലേക്കുള്ള അനന്തമായ അന്വേഷണ യാത്രകളുടെ തുടര്‍ച്ചയായിരുന്നു അത്. മഞ്ഞു മൂടിയ ഹിമാലയ സാനുക്കളിലെ വ്യാസഗുഹയില്‍ ആ യാത്രയ്ക്ക് താല്‍ക്കാലിക വിരാമമുണ്ടായി. ആ ചെറുപ്പക്കാരന്‍ യാത്ര പിന്നെയും തുടര്‍ന്നു. ജീവിതത്തെ അറിയാന്‍ കാലങ്ങളും ദേശങ്ങളും വഴികളും കാത്തുനിന്നിരുന്നു. ഒപ്പം, അനേകം മനുഷ്യരും. അവരില്‍ ജ്ഞാനാന്വേഷണങ്ങളുടെ കടലുകള്‍ നീന്തിക്കടന്ന ഗുരുവര്യന്‍മാരുണ്ടായിരുന്നു. ജീവിതത്തിന്റെ കയ്പ്പും മധുരവും നിസ്സംഗതയോടെ കാണാന്‍ ശീലിച്ച സാധാരണ മനുഷ്യരുണ്ടായിരുന്നു. 

നാലുപതിറ്റാണ്ടിനുശേഷം, ഇക്കഴിഞ്ഞ വര്‍ഷം അദ്ദേഹം വീണ്ടുമൊരു യാത്രപോയി. മുംതാസ് അലി എന്ന 19കാരന്‍ അതിനകം ലോകമാകെ ആദരിക്കുന്ന ശ്രീ എം എന്ന മഹാഗുരുവായി മാറിക്കഴിഞ്ഞിരുന്നു. വഞ്ചിയൂരില്‍നിന്നും കാതങ്ങള്‍ അകലെ കന്യാകുമാരിയില്‍ ആ സഞ്ചാരം തുടങ്ങി. ഹിമാലയസാനുക്കളുടെ സ്പര്‍ശമേറ്റ ജമ്മു കശ്മീരില്‍ അതവസാനിച്ചു. 7000 കിലോ മീറ്ററുകള്‍ നീണ്ട നടത്തത്തിനൊടുവില്‍ കൂട്ടിമുട്ടിയത് രാജ്യത്തിന്റെ രണ്ടറ്റങ്ങള്‍ മാത്രമായിരുന്നില്ല. ഭാരതീയ സംസ്‌കാരത്തിന്റെ ബഹുതലധാരകള്‍ കൂടിയായിരുന്നു. വഞ്ചിയൂരില്‍നിന്ന് ഒറ്റത്തടിയായി തുടങ്ങിയ യാത്രയില്‍നിന്ന് വ്യത്യസ്തമായി അനേകായിരങ്ങളുണ്ടായിരുന്നു പുതിയ യാത്രയില്‍. രാജ്യത്തിന്റെ പ്രധാനമന്ത്രി മുതലുള്ള പ്രമുഖരായ അനേകം മനുഷ്യര്‍ അതില്‍ പങ്കാളികളായി. 

അനേകം മനസ്സുകള്‍ ഒന്നിച്ച് നടത്തിയ സഞ്ചാരം. കഴിഞ്ഞ ആഴ്ച അവസാനിച്ചു. അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയെത്തി. എന്തായിരുന്നു ഈ പുതിയ യാത്ര അദ്ദേഹത്തിന് നല്‍കിയതെന്ന ചോദ്യത്തിന് മറുപടികളുമായി അദ്ദേഹമിതാ നമുക്ക് മുന്നിലിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വിഭാഗത്തിന്റെ എഡിറ്റര്‍ എബി തരകനുമായി ആ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു. 

മതവും കമ്യൂണിസവും തമ്മിലെന്ത്? 
അവ തമ്മില്‍ ചേരുന്ന ഇടങ്ങള്‍ ഏെതാക്കെ?
ആത്മീയതയുടെ ആകാശങ്ങളില്‍ അലയുമ്പോഴും വൈയക്തിക വിഷാദങ്ങള്‍ തൊടുന്നത് എന്തുകൊണ്ട്? 
സാമൂഹികമായ ദു:ഖങ്ങളില്‍നിന്ന് ആത്മീയ സഞ്ചാരങ്ങള്‍ വഴിമാറുന്നത് എന്തു കൊണ്ടാണ്? 
എന്തുകൊണ്ടാണ് ആള്‍ദൈവ വഴികളില്‍നിന്ന് തിരിഞ്ഞു നടക്കുന്നത്? 
പരിസ്ഥിതിയും വികസനവും തമ്മില്‍ ചേരുന്ന വല്ല ഇടങ്ങളുമുണ്ടോ? 

ഇതാ അഭിമുഖം:

 

നരേന്ദ്ര മോദി, രാഷ്ട്രീയം, മതം. വ്യത്യസ്തമായ ചോദ്യങ്ങളുമായി ഇംഗ്ലീഷ്അഭിമുഖം 

 

 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!