ഋഷിരാജ് സിംഗ് പറഞ്ഞ തുറിച്ചുനോട്ടം മനസ്സിലാവാത്തവര്‍ ഈ ചെറുസിനിമ കണ്ടുനോക്കൂ!

Published : Aug 17, 2016, 11:11 AM ISTUpdated : Oct 05, 2018, 01:47 AM IST
ഋഷിരാജ് സിംഗ് പറഞ്ഞ തുറിച്ചുനോട്ടം മനസ്സിലാവാത്തവര്‍ ഈ ചെറുസിനിമ കണ്ടുനോക്കൂ!

Synopsis

തിരുവനന്തപുരം: സ്ത്രീകളെ തുറിച്ചു നോക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിംഗ് നടത്തിയ അഭിപ്രായ പ്രകടനം ഇപ്പോഴും എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച ചെയ്യപ്പെടുകയാണ്. സ്ത്രീകളെ 14 സെക്കന്‍ഡില്‍ കൂടുതല്‍ തുറിച്ചു നോക്കിയാല്‍ കേസ് എടുക്കാമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ഓണ്‍ലൈനില്‍ ട്രോള്‍ പ്രവാഹമായിരുന്നു. എന്നാല്‍, 14 സെക്കന്‍ഡ് എന്ന പ്രയോഗത്തിനപ്പുറം താന്‍ പറയാന്‍ ശ്രമിച്ചത്, സ്ത്രീയെ എത്ര സമയം നോക്കുന്നു എന്നതല്ല, എങ്ങനെ നോക്കുന്നു എന്നതിനെ കുറിച്ചാണെന്ന് സിംഗ് വിശദീകരിക്കുന്നു. ലൈംഗിക ചുവയോടെ സ്ത്രീയെ തുറിച്ചു നോക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാമെന്ന ജസ്റ്റിസ് വര്‍മ കമീഷന്‍ നിര്‍ദേശങ്ങളെ കുറിച്ചായിരുന്നു പസംഗമെന്നും അദ്ദേഹം മറുപടി നല്‍കുന്നു. 

കാര്യമെന്തായാലും, നമ്മുടെ സ്ത്രീകള്‍ തെരുവുകളിലും പൊതു സ്ഥലങ്ങളിലും അനുഭവിക്കുന്ന വലിയൊരു പ്രശ്‌നത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഋഷിരാജ് സിംഗിന്റെ പരാമര്‍ശം കാരണമായിട്ടുണ്ട്. തുറിച്ചു നോട്ടങ്ങള്‍ക്കും ലൈംഗിക ചുവയുള്ള കമന്റുകള്‍ക്കും ഇടയിലാണ് കേരളത്തിലെ സ്ത്രീകളുടെ ഇറങ്ങിനടപ്പ്. ഇക്കാര്യം ഒരു ഹ്രസ്വചിത്രത്തിലൂടെ വിശദീകരിക്കുകയാണ്, കിസ്മത് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ  സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി. കിസ്മത് ഇറങ്ങുന്നതിന് മൂന്ന് വര്‍ഷം മുമ്പാണ് 'കണ്ണേറ്' എന്ന പേരില്‍ ഈ ചെറു സിനിമ പുറത്തിറങ്ങിയത്. 

പേരു സൂചിപ്പിക്കുന്നതുപോലെ, കണ്ണേറിന്റെ കഥയാണിത്. തെരുവുകളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള നോട്ടങ്ങള്‍. അസഹ്യമായ നോട്ടങ്ങളുടെ രാഷ്ട്രീയം. 

കാണാം, ആ സിനിമ:

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?