സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!

Published : Jun 19, 2017, 04:57 PM ISTUpdated : Oct 04, 2018, 11:26 PM IST
സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!

Synopsis

പ്രണയത്തെക്കുറിച്ച് വാതോരാതെ എഴുതുന്ന മലയാളി, അറിയാതെയെങ്കിലും, പ്രണയം ശരീരംകൊണ്ട് ചെയ്യുന്ന എന്തോ അശ്ലീല പ്രവര്‍ത്തിയല്ല മറിച്ചു ദിവ്യമായ എന്തോ ഒരു സാധനമാണ് എന്ന് ഇരുന്നു തള്ളുന്നുണ്ട്. 

കല്യാണം കൊണ്ട്, കീഴ്‌പെടുത്തല്‍ കൊണ്ട് അത്രമേല്‍ മലയാളി പ്രണയത്തെ ബോര്‍ പരിപാടിയാക്കുന്നുണ്ട്.

നോക്കൂ , ഞാന്‍ ജെന്‍ഡര്‍ നോണ്‍ ബൈനറിയായ (അതിനു മലയാളം വാക്കില്ല എന്നതാണ് നമ്മുടെ പുരോഗമന കേരളത്തിന്റെ കപടത ) ഒരാളാണ്. എന്റെ പ്രണയ സങ്കല്പങ്ങള്‍ വളരെ വളരെ രസമുള്ളതാവാം. പക്ഷെ അതിനെ ഒക്കെ നിഷേധിച്ച് സമൂഹം അതിന്റെ അന്ധതയില്‍ അഭിരമിക്കുമ്പോള്‍ ഞാന്‍ ഇങ്ങനെ അവരെ ഒക്കെ പറ്റിച്ചു പ്രണയിച്ചു കൊണ്ടിരിക്കും, നിരവധി പേരെ. ഏവ ഗ്രീന്‍ എന്ന സുന്ദരി നടിയെ, ചിലപ്പോള്‍ പുക വലിച്ചു പെയ്ന്റ് ചെയ്യുന്ന ഫ്രിദ കാഹ്‌ലോയെ, ചിലപ്പോള്‍ ആര്‍ത്തവച്ചൂടില്‍ വിഗ്രഹങ്ങള്‍ ഉരുകിപ്പിച്ചു കവിതയും വായിച്ചിരിക്കുന്ന എന്റെ താന്തോന്നി പെണ്ണിനെ.

ചിലപ്പോള്‍ കാമം കൊണ്ട് അവളുടെ കഴുത്തിന് പിന്നില്‍ കടിച്ചു നോവിക്കുമ്പോള്‍ അവള്‍ മിലന്‍ കുന്ദേര വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു പൊട്ടിച്ചിരിക്കും. ചിലപ്പോള്‍ അവള്‍ പുതിയ കാമുകന്‍ അവള്‍ക്കു നല്‍കിയ പുസ്തകം തുറന്നു വെച്ച് എന്റെ മടിയില്‍ കിടന്നുറങ്ങുന്നുണ്ടാവും.

നമ്മളെ പ്രണയിക്കുന്നവരെ പ്രണയിക്കാനും നമ്മള്‍ക്ക് ചിലപ്പോള്‍ കഴിയും. അപ്പോള്‍ അവള്‍ അവന്‍ അവര്‍. ചിരിച്ചും കരഞ്ഞും പ്രേമിച്ചും നമ്മുടേത് മാത്രമാവാതെ പറന്നു പറന്നു നടക്കും.

നമ്മുടെ പ്രണയങ്ങളെ അവര്‍ ചേര്‍ത്ത് പിടിച്ചു കെട്ടിപിടിക്കും. കാമുകന്മാരും കാമുകിമാരും പ്രണയവും കാമവും മാത്രമുള്ള ലോകം എഴുതാനും സ്വപ്നംകണ്ട് ആസ്വദിക്കാനും മാത്രമേ കൊള്ളാവു എന്ന് ജീവിത വിജയത്തിന് വേണ്ടി ഓടുന്ന മണ്ടന്മാര്‍ പറയും.  ഓരോ നിമിഷവും അങ്ങനെ ജീവിച്ച് കൊണ്ട് തന്നെ നമുക്ക് അവരെ പറ്റിക്കാം. 

നീത്‌ഷെ പറയും പോലെ, ശരീര നിഷേധികളെ, നിങ്ങളുടെ സദാചാരവും യുക്തിയും ഒക്കെ മാറ്റി വെച്ച് മനസും ശരീരവും നിറഞ്ഞു പ്രണയിക്കൂ, കാമിക്കു. എത്ര പേരെ ആരെയൊക്കെ എന്നൊക്കെ ചോദ്യങ്ങള്‍ ചോദിക്കാതെ ആ മാംസത്തിലെ ആയിരം രാഗങ്ങള്‍ക്ക് കാതോര്‍ക്കൂ.

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കോടികളുടെ ആസ്തി, തികഞ്ഞ ദേശീയവാദി, വധുവിനെ വേണം, പോസ്റ്റുമായി ചൈനയിൽ നിന്നുള്ള നിക്ഷേപകൻ
ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകും, മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്, ജീവനക്കാരനെ പിരിച്ചുവിട്ടു, തെറ്റില്ലെന്ന് കോടതിയും