ഭ്രാന്തമായി പ്രണയിക്കപ്പെടുന്നത് നല്ല അനുഭൂതി തന്നെ

Published : Jun 19, 2017, 02:43 PM ISTUpdated : Oct 05, 2018, 12:05 AM IST
ഭ്രാന്തമായി പ്രണയിക്കപ്പെടുന്നത് നല്ല അനുഭൂതി തന്നെ

Synopsis

ഭൂമിയില്‍ ആവര്‍ത്തന വിരസത ഇല്ലാത്തതായി പ്രണയം മാത്രമേയുള്ളുവെന്ന് മാധവിക്കുട്ടി പറഞ്ഞതില്‍ ഒളിഞ്ഞിരിക്കുന്നത് പ്രണയം മനുഷ്യജീവിതത്തോട് എത്രമാത്രം ചേര്‍ന്നിരിക്കുന്നു എന്ന കാര്യമാണ്. 

ഉള്ളില്‍ പ്രണയമില്ലാത്തതായി ആരുമില്ല. അത് മനുഷ്യനോടോ പൂക്കളോടോ ചില കഥാപാത്രങ്ങളോടോ ഒക്കെയാവാം. കാലാ കാലങ്ങളായി നമ്മള്‍ നമ്മുടെ സദാചാര പരിധിക്കുള്ളില്‍ നിന്ന് നല്‍കിയ നിര്‍വ്വചനങ്ങളും അലിഖിത നിയമങ്ങളുമാണ് ഒരു ഒതുങ്ങിയ രീതിയിലേക്കെത്തിച്ചത്. 

പ്രണയം വിശാലമാണ്.ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നുന്നതും തുടര്‍ച്ചയായി പ്രണയം തോന്നുന്നതും സ്വാഭാവികം മാത്രമാണ്. എല്ലാ മനുഷ്യരും അതാഗ്രഹിക്കുന്നുണ്ടെങ്കിലും ഉള്ളിലെന്നോ പതിഞ്ഞ് പോയ പൊതുബോധമാണവരെ പിന്നോട്ട് വലിക്കുന്നത്. 

'ഭ്രാന്തമായി പ്രണയിക്കപ്പെടുന്നതൊരു നല്ല അനുഭൂതിയാണ്.

'ഭ്രാന്തമായി പ്രണയിക്കപ്പെടുന്നതൊരു നല്ല അനുഭൂതിയാണ്. ഒരുപാട് പൂമ്പാറ്റകള്‍ക്ക് നടുവിലൊരു പുഷ്പമായി ജീവിക്കുക,ഒന്നിനെ മാത്രം ആശ്ലേഷിക്കുക. പ്രണയിക്കുന്നവരെയൊക്കെ ആസ്വദിച്ചങ്ങനെ ഉള്ളിലുള്ള പ്രണയം മുഴുവന്‍ ഒരാള്‍ക്ക് (ചിലപ്പൊ ഒന്നിലധികം) പകര്‍ന്ന്  നല്‍കുന്നതിനിടയില്‍ അത് വരെയുള്ളതില്‍ ഏറ്റവും പ്രിയപ്പെട്ടയൊരാളുടെ പ്രണയമെനിക്ക് നഷ്ടമായിരിക്കുന്നു. എനിക്ക് പ്രണയിക്കാനല്ല, എന്നെ അത്രമേല്‍ തീവ്രമായി പ്രണയിക്കാനും അതിന്റെ ലഹരിയിലെനിക്ക് ഉന്മാദിയായങ്ങനെ അലയാനും എനിക്ക് ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം. എന്നില്‍ നിന്നൊന്നും പ്രതീക്ഷിക്കാതെ പ്രണയത്തിന്റെ ലഹരിയെനിക്ക് പകര്‍ന്ന് തരൂ.. പ്രണയത്തിന്റെ സ്വാദുള്ള, വീര്‍പ്പുമുട്ടിയൊഴുകുന്ന കണ്ണുനീരിന്റെ രുചിയുമെനിക്കേറെ പ്രിയങ്കരം'.

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?
 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അബദ്ധത്തിൽ കുട്ടിയുടെ കൈ കൊണ്ട് സ്വർണ കിരീടം തകർന്നു; നഷ്ടം 51.50 ലക്ഷം രൂപ!
'നിങ്ങളുടെ കുട്ടിയും നാളെ ഇത് തന്നെ ചെയ്യട്ടെ!'; രോഗിയായ അച്ഛനെ വൃദ്ധസദനത്തിലാക്കിയ മകനോട് സ്ത്രീ, വീഡിയോ