എന്നെ അടക്കം ചെയ്യൂ, അവിടെ ഒരു മഹുവാ ചെടി നടൂ'; മരണത്തെക്കുറിച്ച് മഹാശ്വേതാ ദേവി പറഞ്ഞത്

Published : Jul 28, 2016, 12:00 PM ISTUpdated : Oct 05, 2018, 03:03 AM IST
എന്നെ അടക്കം ചെയ്യൂ, അവിടെ ഒരു മഹുവാ ചെടി നടൂ'; മരണത്തെക്കുറിച്ച് മഹാശ്വേതാ ദേവി പറഞ്ഞത്

Synopsis

മരണത്തെക്കുറിച്ച് എന്താണ് അഭിപ്രായം? ഇതായിരുന്നു ചോദ്യം. ഇതിന് മറുപടിയെത്തുംമുമ്പ്, ആ ചോദ്യം ഒന്നു കൂടി വിശദമാക്കി. 'ഒരു ദുരന്താനുഭാവം എന്ന നിലയിലാണോ മരണംത്തെ കാണുന്നത്? 

മഹാശ്വേതാ ദേവിയുടെ മറുപടി പെട്ടെന്നായിരുന്നു. അല്ല, അതൊരു യുക്തിപരമായ കാര്യം. 

ചോദ്യം വീണ്ടുമെത്തി, സ്വാഭാവികം? 
അവര്‍ ആവര്‍ത്തിച്ചു, അതെ, സ്വാഭാവികം.

മഹാശ്വേതാ ദേവിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന, മലയാളിയായ പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് സംവിധാനം ചെയ്ത 'ജേണിയിംഗ് വിത്ത് മഹാശ്വേതാ ദേവി' എന്ന സിനിമയിലാണ് മരണത്തെക്കുറിച്ചും മരണാനന്തര കാര്യങ്ങളെക്കുറിച്ചും മഹാശ്വേതാ ദേവി മനസ്സു തുറന്നത്. 

സംവിധായകന്‍ വീണ്ടും ചോദിച്ചു. അപ്പോള്‍, മരണാനന്തരമോ?

മഹാശ്വേതാ ദേവിയുടെ ഉത്തരം ഇങ്ങനെയായിരുന്നു: എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് എന്നേക്കുമായി ജീവിക്കണമെന്നുണ്ട്.  ഞാനത് എഴുതി വയ്ക്കും:  മരണാനന്തരം എനിക്ക് ചിതയില്‍ എരിയേണ്ട. ചിതാ ഭസ്മത്തിലും ചിതയിലും ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്ക് എവിടെയങ്കിലും മറവുചെയ്യപ്പെടണം. പുരുലിയയില്‍ അടക്കം ചെയ്യപ്പെടാനാണ് ഞാനാഗ്രഹിക്കുന്നത്. പക്ഷേ,  അവിടെയുള്ളവര്‍ പഴയ ഹിന്ദുക്കളാണ്. അവരത് അനുവദിക്കില്ല.അതിനാല്‍, ഗുജറാത്തിലെ തേജ്ഗഢിനെയാണ് നല്ല ഇടമായി ഞാന്‍ കാണുന്നത്. എന്റെ മരണത്തിനു ശേഷമുള്ള കാര്യങ്ങളെകുറിച്ച് ഞാനാഗ്രഹിക്കുന്നത് ഇതാണ്: നിങ്ങള്‍ എന്നെ അടക്കം ചെയ്യൂ. അവിടെ ഒരു മഹുവാ ചെടി നടൂ'

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?