ഇതെന്താ വെള്ളരിക്കാ പട്ടണമോ; സര്‍ക്കാറിനോട്  കാനം രാജേന്ദ്രന്റെ ഇരട്ട ചങ്കുള്ള ചോദ്യങ്ങള്‍

Published : Nov 29, 2016, 10:19 AM ISTUpdated : Oct 05, 2018, 01:11 AM IST
ഇതെന്താ വെള്ളരിക്കാ പട്ടണമോ; സര്‍ക്കാറിനോട്  കാനം രാജേന്ദ്രന്റെ ഇരട്ട ചങ്കുള്ള ചോദ്യങ്ങള്‍

Synopsis


താഴെ പറയുന്ന പരാമര്‍ശങ്ങളും ചോദ്യങ്ങളും സിപി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍േറതാണ്. 
നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്ന സാഹചര്യത്തിലാണ് ഈ ചോദ്യങ്ങളും പരാമര്‍ശങ്ങളും. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ ജിമ്മി ജെയിംസിനോട് സംസാരിക്കുമ്പോഴാണ് കാനം ഇക്കാര്യം പറഞ്ഞത്. 

  •  
  • ഇന്ത്യയില്‍ നടക്കുന്ന എന്‍ കൗണ്ടര്‍ കൊലപാതകങ്ങളില്‍ ബഹുഭൂരിപക്ഷവും ഫേക്ക് എന്‍കൗണ്ടറുകളാണ്. സുപ്രീം കോടതിക്ക് തന്നെ ബോധയപ്പെട്ടതാണ് ഇക്കാര്യം. 
  • മാവോയിസ്റ്റ് എന്നു പറഞ്ഞ് വയനാട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത ശ്യാം ബാലകൃഷ്ണന്റെ കേസില്‍ കേരള ഹൈക്കോടതിയുടെ നിരീക്ഷണം മാവോയിസ്റ്റ് ആവുന്നത് ഒരു കുറ്റമല്ല എന്നായിരുന്നു. 
  • കേന്ദ്ര ഫണ്ട് ലഭിക്കാന്‍ വേണ്ടി ഇവിടെയല്ലാം മാവോയിസ്റ്റ് ഭീകരത ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഒരു ഗൂഢാലോചനയുണ്ട്. അവര്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ. മനുഷ്യന്റെ പ്രശ്‌നങ്ങള്‍ അവര്‍ക്കറിയില്ല. 
  • നിരപരാധികളായ രണ്ട് മനുഷ്യരെ വെടി്വെച്ചു കൊല്ലുന്നതാണോ എക്‌സലന്റ് ജോബ്? അങ്ങനെയുള്ളൊരു പൊലീസ് സംവിധാനം നമുക്ക് വേണോ? നമ്മുടെ പൊതു സമൂഹം ചര്‍ച്ച ചെയ്യണം.
  • എന്തു കൊണ്ട് നിലമ്പൂരില്‍ ഈ സംഭവ സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിട്ടില്ല? 
  • എന്തു കൊണ്ടാണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്തെല്ലാം മാരകായുധങ്ങളാണ് അവിടെനിന്നും പിടിച്ചെടുത്തത് എന്നു പറയാത്തത്? 
  • ഒരു പിസ്റ്റലും ഏഴ് കിലോ അരിയും കിട്ടി. അതാണോ മാരകായുധം? അപ്പോ പൊലീസ മനപൂര്‍വ്വം ഒരു കഥയുണ്ടാക്കാന്‍ വേണ്ടി മണിക്കൂറുകള്‍ എടുത്തതാണ്. 
  • കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി എത്ര മാവോയിസ്റ്റ് അക്രമണങ്ങള്‍ ഈ കേരളത്തില്‍ നടന്നു? 
  • സമുദായ സംഘടനകളും ജാതി സംഘടനകളും വര്‍ഗീയ കലാപങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളും കേരളത്തില്‍ ഉണ്ടാവുമ്പോള്‍ ഇതിലേതെങ്കിലും ഒന്ന് മാവോയിസ്റ്റ് സംഘട്ടനമാണോ കൊലപാതകമാണോ എന്ന് പറയാന്‍ പറ്റുമോ? 

 

ഇതാണ് അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അമ്മയുടെ ആത്മാവിന് ശാന്തി കിട്ടാൻ, അമ്മ ഉപയോഗിച്ച കിടക്കയിൽ മകൻ കിടന്നു, പിന്നാലെ ഗുരുതര രോഗം
ഇന്‍സ്റ്റാ ബന്ധം, സ്വർണവും പണവുമായി യുവതി പോലീസ് കോൺസ്റ്റബിളിനൊപ്പം ഒളിച്ചോടി, തങ്ങൾക്ക് 12 -കാരനായ മകനുണ്ടെന്ന് ഭർത്താവ്