കൊല്ലപ്പെട്ട പാക് മോഡല്‍ പാക്കിസ്താനെ ഞെട്ടിച്ചത് ഈ സെല്‍ഫികളിലൂടെ

Published : Jul 16, 2016, 09:26 AM ISTUpdated : Oct 04, 2018, 11:27 PM IST
കൊല്ലപ്പെട്ട പാക് മോഡല്‍ പാക്കിസ്താനെ ഞെട്ടിച്ചത് ഈ സെല്‍ഫികളിലൂടെ

Synopsis

ഇസ്‌ലാമബാദ്:യാഥാസ്ഥിതിക സാദാചാര ബോധത്തെ പ്രകോപിപ്പിക്കുന്ന സെല്‍ഫികളും അഭിപ്രായ പ്രകടനങ്ങളും. ഇന്നലെ മുല്‍ട്ടാനില്‍ കൊല ചെയ്യപ്പെട്ട പാക് സോഷ്യല്‍ മീഡിയാ സെലിബ്രിറ്റി ക്വാന്റീല്‍ ബലോച് ശ്രദ്ധേയയായത് ഈ വഴിക്കായിരുന്നു. കഴുത്തു ഞെരിച്ച് കൊല ചെയ്യാന്‍ ഇടയാക്കിയതും ഇവ തന്നെയായിരുന്നു. 

പാക്കിസ്താനിലെ  സദാചാര ബോധത്തെ സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുകയായിരുന്നു ഈ യുവതി. ശരീരത്തിന്റെ രാഷ്ട്രീയം വിളംബരം ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൊണ്ടും  സദാചാരവാദികളെ പ്രകോപിപ്പിക്കുന്ന സെല്‍ഫികള്‍ കൊണ്ടും  ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ പാക് സമൂഹത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ക്വാന്റീല്‍ ബലോച് എന്ന 26കാരി. സ്വന്തം സഹോദരനാണ് ഇവരെ കൊല ചെയ്തതതെന്നും സംഭവശേഷം അയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്. തന്റെ ജീവന് ഭീഷണിയുള്ളതായി കാണിച്ച് ഈയിടെ ക്വാന്റീല്‍ സര്‍ക്കാറിനെയും ഫെസറല്‍ ഏജന്‍സിയെയും സമീപിച്ചിരുന്നു. നടപടി ഇല്ലാത്തതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ദിവസങ്ങള്‍ക്കകമാണ് ഇവരുടെ അന്ത്യം. 

സോഷ്യല്‍ മീഡിയയിലൂടെയാണ് ക്വാന്റീല്‍ ബലോച് പ്രശസ്തയായത്. അസം സുല്‍ത്താന്‍ എന്നായിരുന്നു ഇവരുടെ യഥാര്‍ത്ഥ പേര്. സോഷ്യല്‍ മീഡിയയില്‍ ക്വാന്റീല്‍ ബലോച് എന്ന പേരില്‍ പ്രശസ്തയായി. ഇവര്‍ക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് േഫസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഉണ്ടായിരുന്നത്. പാക്ക് സമൂഹത്തിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കും ഇരട്ടത്താപ്പുകള്‍ക്കും ഹിപ്പോക്രിസിക്കും എതിരായ ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെയാണ് ഇവര്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. നടി, മോഡല്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള സെല്‍ഫികളിലൂടെയും സോഷ്യല്‍ മീഡിയയില്‍ താരമായി.

 ഈ അഭിപ്രായ പ്രകടനങ്ങളും ഫോട്ടോകളുമെല്ലാം കടുത്ത എതിര്‍പ്പാണ് ക്ഷണിച്ചു വരുത്തിയത്. മതയാഥാസ്ഥിതിക സംഘടനകളും വ്യക്തികളും അവരെ സോഷ്യല്‍ മീഡിയയില്‍ പല വിധത്തിലും ആക്രമിച്ചു. എതിരാളികളോടെല്ലാം മറുപടി പറഞ്ഞിരുന്ന അവര്‍ പിന്നീട്, സംവാദത്തിനുള്ള അര്‍ഹത പാക് ആണ്‍ സമൂഹത്തിന് ഇല്ലെന്ന് കുറ്റപ്പെടുത്തി മറുപടികളില്‍നിന്ന് പിന്‍മാറി. എന്നാല്‍, വിമര്‍ശനങ്ങളെ ഒട്ടും ഭയക്കാത്ത സെല്‍ഫികളിലൂടെ അവര്‍ വീണ്ടും ഇടപെടലുകള്‍ തുടര്‍ന്നു. ശരീര പ്രദര്‍ശനമല്ല തന്റെ ലക്ഷ്യമെന്നും പെണ്‍ശരീരം കാണാന്‍ ഏതുവഴിയും സ്വീകരിക്കാന്‍ മടിക്കാതിരിക്കുകയും എന്നാല്‍, പരസ്യമായി സദാചാര പ്രസംഗം നടത്തുകയും ചെയ്യുന്നവരുടെ കാപട്യം തുറന്നു കാണിക്കുകയും അവരെ പ്രകോപിപ്പിക്കുകയുമാണെന്നും അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. 'ഈ സമൂഹം ചീഞ്ഞളിഞ്ഞതാണ്. ഈ പുരുഷാധിപത്യ സമൂഹത്തില്‍ നല്ലതായി ഒന്നുമില്ല' ഒരഭിമുഖത്തില്‍ അവര്‍ ഈയിടെ പറഞ്ഞു.


 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ജെയ്ൻ ഓസ്റ്റിൻ @ 250: പ്രണയത്തിന്റെ രാജ്ഞി ഇന്നും ജെൻ സി പ്രിയങ്കരി
50 വർഷങ്ങൾക്കുശേഷം ആ സുന്ദരിയെ കണ്ടെത്തി, ബാങ്ക് നോട്ടിലെ പെൺകുട്ടി, രാജ്യം മുഴുവനും അറിയപ്പെട്ടിരുന്നവള്‍, എവിടെയായിരുന്നു?