പതിറ്റാണ്ട് മുമ്പ് കേരളത്തിന്റെ നോവായി  മാറിയ ആ കുട്ടികള്‍ ഇപ്പോഴെന്തു ചെയ്യുകയാണ്?

Published : May 08, 2017, 06:26 PM ISTUpdated : Oct 04, 2018, 11:29 PM IST
പതിറ്റാണ്ട് മുമ്പ് കേരളത്തിന്റെ നോവായി  മാറിയ ആ കുട്ടികള്‍ ഇപ്പോഴെന്തു ചെയ്യുകയാണ്?

Synopsis

പത്തനംതിട്ട: പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ശബരിമല വനത്തില്‍നിന്നും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന ഒരു റിപ്പോര്‍ട്ട് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തു. കാട്ടില്‍ ഒറ്റപ്പെട്ട മൂന്ന് ആദിവാസിക്കുട്ടികളുടെ റിപ്പോര്‍ട്ടായിരുന്നു അത്. ആരുമില്ലാതെ, കൊടും വനത്തില്‍ ഒറ്റയ്ക്കായിപ്പോയ രണ്ട് കുഞ്ഞനിയന്‍മാരെയും ചേര്‍ത്തു പിടിച്ച് കാക്കുന്ന രാജു എന്ന ബാലന്റെ ദൃശ്യങ്ങള്‍ കണ്ടവരുടെയെല്ലാം മനസ്സലിയിച്ചു. വസ്ത്രങ്ങള്‍ പോലുമില്ലാതെ, ഭക്ഷണമില്ലാതെ, കൊടും കാട്ടില്‍ ഒറ്റയ്ക്കായിപ്പോയ കുട്ടികള്‍ക്ക് സഹായങ്ങള്‍ കിട്ടി. അനിയന്‍മാരെ ചേര്‍ത്ത് പിടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന രാജുവെന്ന ഏഴ് വയസ്സുകാരന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അറിയണോ? 

2006 ല്‍ ഈ വിവരം ഏഷ്യാനെറ്റ് ന്യൂസ് പുറം ലോകത്തെ അറിയിച്ചതോടെ കോട്ടയം കലക്ടര്‍ മുന്‍കൈയ്യെടുത്ത് കുട്ടികളെ  നാട്ടില്‍ എത്തിച്ചു. പിന്നിട് ആറന്മുള ശബരി ബാലാശ്രമത്തിലെ അന്തേവാസികളായി ഇവര്‍. ഇപ്പോഴും ഇവര്‍ ഇവിടെയാണ്. 

രാജു ഇത്തവണ എസഎസ് എല്‍ സി പരിക്ഷ എഴുതി. മികച്ച വിജയം അവനെ തേടിയെത്തി. അനിയന്മാരായ രാജേഷ് മനോജും ഒപ്പമുണ്ട്. രാജേഷ് ഒന്‍പതാം ക്ലാസ്സിലും മനോജ് ഏഴാം ക്ലാസ്സിലുമാണ്. അവരും പഠിക്കാന്‍ മിടുക്കന്മാര്‍. വനത്തില്‍ നിന്നും നാട്ടിലെത്തിയിട്ടും വനത്തിലെ  ഒറ്റപെടലിന്റെ നാളുകള്‍ ഇവര്‍ മറന്നിട്ടില്ല വനംവകുപ്പില്‍ ഉദ്യോഗസ്ഥനായി അനുജന്മാരെ നല്ലനിലയിലെത്തിക്കണമെന്നാണ് രാജുവിന്റെ ആഗ്രഹം.

വല്ലപ്പോഴും ഇവരെ അന്വേഷിച്ച്  അച്ഛന്‍ എത്തും. അമ്മയെ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ഒരു ഓര്‍മ്മമാത്രം. പഠിച്ച് നല്ല മിടുക്കരായി ജോലിനേടണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. കായികരംഗത്തും മിടക്കേരാണ് ഇവര്‍. എല്ലാവരും നന്നായി ഫുട്ബാള്‍ കളിക്കും. ഒഴിവ് കാലം ആരംഭിച്ചതോടെ പത്തനംതിട്ട സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കായിക പരിശിലനത്തിലാണ് ഇവര്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ആറന്മുള ശബരി ബാലാശ്രമത്തിലെ അന്തേവാസികളാണ് മൂന്ന്‌പേരും. 


 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു