
കൊച്ചി: കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വീഡിയോ ഓണ്‍ലൈനില്‍ വൈറലായി. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത വീഡിയോയ്ക്ക് കേരളത്തിനു പുറമെ വിദേശങ്ങളിൽനിന്നുപോലും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ചവരെ 15 ലക്ഷം ആളുകള്‍ ഫേസ്ബുക്കില്‍ വീഡിയോ കണ്ടു കഴിഞ്ഞു. 29,588 പേര് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സ് വീഡിയോ ഉപയോഗിക്കുന്നതിനുള്ള അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധേയമായ ബസ് ഫീഡ് വെബ്സൈറ്റും ദേശീയ തലത്തിലെ ക്വിന്റ്, സ്കൂപ്പ് വൂപ്, സ്റ്റോറി പിക്ക്, ബീയിംഗ് ഇന്ത്യന്‍ തുടങ്ങിയ സൈറ്റുകളും ഫേസ്ബുക്കിലെ വീഡിയോ സംബന്ധിച്ച വാര്‍ത്ത നല്കി.
സിഎന്‍എൻ ചാനലും വാര്‍ത്ത ഏറ്റെടുക്കുകയുണ്ടായി. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ജൂണ്‍ 16നാണ് പിആർഡിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ട്രാന്സ്ജെന്റര് ജീവനക്കാര്‍ ജനങ്ങളോട് സംവദിക്കുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
ട്രാന്‍സ്ജെന്റേഴ്സും സ്വപ്നങ്ങളും അവകാശങ്ങളുമുള്ള സാധാരണ മനുഷ്യര്‍ തന്നെയാണെന്ന സന്ദേശമാണ് വീഡിയോയിലൂടെ സമൂഹത്തിന് നല്‍കുന്നത്. 23 ട്രാന്സ്ജെന്റേഴ്സിനാണ് കൊച്ചി മെട്രോയില്‍ ജോലി നല്‍കിയിരിക്കുന്നത്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.