രാജ്യത്തെ തന്ത്രപരമായ റിസർവ് ടാങ്കുകൾ പോലും നിറഞ്ഞു, ക്രൂഡ് വിലക്കുറവ് ഉപയോഗപ്പെടുത്തി എണ്ണക്കമ്പനികൾ

Published : May 05, 2020, 03:19 PM ISTUpdated : May 05, 2020, 05:39 PM IST
രാജ്യത്തെ തന്ത്രപരമായ റിസർവ് ടാങ്കുകൾ പോലും നിറഞ്ഞു, ക്രൂഡ് വിലക്കുറവ് ഉപയോഗപ്പെടുത്തി എണ്ണക്കമ്പനികൾ

Synopsis

യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് നെഗറ്റീവിലേക്ക് പോയതാണ് എണ്ണ ഉപഭോഗ രാജ്യങ്ങൾക്ക് ഗുണകരമായത്.

ദില്ലി: രാജ്യത്തെ കടൽത്തീര സംഭരണ ടാങ്കുകളുടെ എല്ലാ കോണുകളും നിറഞ്ഞുകവിയുമ്പോഴും ഇന്ത്യൻ എണ്ണക്കമ്പനികൾ വിലകുറഞ്ഞ എണ്ണയുടെ വിതരണം പ്രയോജനപ്പെടുത്തുന്നുവെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ.

സർക്കാർ, സ്വകാര്യ പ്രോസസ്സറുകളിൽ ഇപ്പോൾ ഏഴ് ദശലക്ഷം ടൺ എണ്ണ ശേഖരമുണ്ട്. 50 ദശലക്ഷത്തിലധികം ബാരലിന് തുല്യമായ അളവാണിത്. ഓൺ -ബോർഡ് ടാങ്കറുകൾ കടലിലും ഉണ്ടെന്നും മന്ത്രി പറഞ്ഞു. ക്രൂഡ് വിലയിലുണ്ടായ ഇടിവിനെ തുടർന്നാണ് റിഫൈനർമാർ സംഭരണം ഉയർത്തിയത്. ലോകത്തെ മികച്ച ബെഞ്ച്മാർക്ക് ഈ വർഷം അതിന്റെ മൂല്യത്തിന്റെ 60 ശതമാനത്തിലധികം ഇടിയുകയും, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് നെഗറ്റീവിലേക്ക് പോവുകയും ചെയ്തതാണ് എണ്ണ ഉപഭോഗ രാജ്യങ്ങൾക്ക് ഗുണകരമായത്.

പാകിസ്ഥാനിൽ ഇമ്രാൻ ഖാന് പെട്രോളിന് 15 രൂപ കുറയ്ക്കാമെങ്കിൽ ഇന്ത്യയിൽ മോദിക്ക് എന്തുകൊണ്ട് ആയിക്കൂടാ?

കടൽത്തീരത്തെ എല്ലാ സംഭരണ ഓപ്ഷനുകളും തീർന്നുപോകുമ്പോൾ ഫ്ലോട്ടിംഗ് സ്റ്റോറേജ് എന്നറിയപ്പെടുന്ന സംവിധാനത്തിന്റെ ഉപഭോഗത്തിലേക്ക് ഇന്ത്യ നിങ്ങും. റിഫൈനറികൾ, പൈപ്പ്‍ലൈനുകൾ, ഉൾനാടൻ ഡിപ്പോകൾ എന്നിവയിലെ രാജ്യത്തിന്റെ 25 ദശലക്ഷം ടൺ അസംസ്കൃത, ഇന്ധന സംഭരണ ശേഷി നിറഞ്ഞിരിക്കുന്നു. ഭാഗികമായി ആവശ്യം രാജ്യത്ത് കുറവാണെന്നും പ്രധാൻ പറഞ്ഞു. രാജ്യത്തെ തന്ത്രപരമായ റിസർവ് ടാങ്കുകൾ പോലും നിറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. 

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന, ട്രംപിൻ്റെ നിലപാടിന് തിരിച്ചടി
ഇന്ത്യൻ തൊഴിൽ വിപണിയിൽ 'ജെൻ സി' തരംഗം; പുതിയ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ 79 ശതമാനവും യുവാക്കൾ