ചൈനയുടെ വളർച്ച തടയാൻ ഇന്ത്യയെ സഹായിക്കാനുള്ള കരാർ പരസ്യപ്പെടുത്തി ട്രംപ് ഭരണകൂടം

Web Desk   | Asianet News
Published : Jan 14, 2021, 08:27 PM ISTUpdated : Jan 14, 2021, 08:34 PM IST
ചൈനയുടെ വളർച്ച തടയാൻ ഇന്ത്യയെ സഹായിക്കാനുള്ള കരാർ പരസ്യപ്പെടുത്തി ട്രംപ് ഭരണകൂടം

Synopsis

ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്ക് ബദലായി ഇന്ത്യയെ വളർത്തിയെടുക്കാനുള്ള ഇന്തോ - പസഫിക് പോളിസിയിലെ വിവരങ്ങളാണ് അമേരിക്കൻ ഭരണകൂടം വെളിപ്പെടുത്തിയത്. 

വാഷിങ്ടൺ:  അധികാരത്തിൽ പുറത്തേക്ക് പോകുന്നതിന് തൊട്ടുമുൻപ് ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്ക് ബദലായി ഇന്ത്യയെ വളർത്തിയെടുക്കാനുള്ള ഇന്തോ - പസഫിക് പോളിസിയിലെ വിവരങ്ങളാണ് അമേരിക്കൻ ഭരണകൂടം വെളിപ്പെടുത്തിയത്. കരാർ പ്രകാരം 2042 ന് ശേഷം മാത്രമേ ഈ വിവരങ്ങൾ പുറത്തുവിടാൻ പാടുള്ളൂവെന്നാണ് വിവരം. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

നയതന്ത്ര-സൈനിക-രഹസ്യാന്വേഷണ രംഗങ്ങളിൽ ഇന്ത്യയെ പിന്തുണക്കുന്നതിനുള്ളതായിരുന്നു കരാർ. ഇതിന്റെ വിശാല അർത്ഥങ്ങൾ വ്യക്തമായിരുന്നുവെങ്കിലും, കൊവിഡിന്റെ സമയത്ത് പോലും നിരന്തരം നയപരമായ ഭിന്നിപ്പ് പ്രകടിപ്പിച്ച അമേരിക്ക-ചൈന ശത്രുതയുടെ ഭാഗമായ കരാർ വിവരങ്ങൾ പുറത്തായതിൽ അമ്പരപ്പാണ് ലോകനേതാക്കൾ രേഖപ്പെടുത്തുന്നത്.

കരാർ വിവരങ്ങൾ പുറത്തുവിട്ടതോടെ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കൂടുതൽ സമ്മർദ്ദത്തിലാകുമെന്ന് ഉറപ്പ്. കരാർ വിവരങ്ങൾ പരസ്യപ്പെടുത്തിയതിലൂടെ ഇന്തോ - പസഫിക് ബന്ധത്തിലും സഖ്യരാഷ്ട്രങ്ങളുടെയും പങ്കാളിത്ത രാജ്യങ്ങളുടെയും കാര്യത്തിലെ നയപരമായ തീരുമാനങ്ങളിലെ സുതാര്യതയാണ് വെളിപ്പെടുന്നതെന്ന് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ റോബർട്ട് ഒബ്രയാൻ  പറയുന്നു.
 

PREV
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ