
നോട്ട് നിരോധനത്തിന് ശേഷം ബാങ്കില്‍ വലിയ തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. 190 ശാഖകളുള്ള ബാങ്കിന്റെ അഹ്‍മദാബാദ് റോഡിലുള്ള കേന്ദ്ര ശാഖയിലാണ് വന്‍ തോതില്‍ പണം നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇവിടെ മാത്രം 500 കോടി രൂപയുടെ നിക്ഷേപം നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നോട്ട് നിരോധിച്ച നവംബര്‍ എട്ടിന് രാത്രിയാണ് വലിയ നിക്ഷേപം ബാങ്കില്‍ സ്വീകരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറുകിട വ്യാപാരികളും കര്‍ഷകരും അംഗങ്ങളായിട്ടുള്ള ബാങ്കില്‍ ഇത്രയധികം പണം കുറഞ്ഞ ദിവസങ്ങള്‍ക്കകം എങ്ങനെ എത്തിയെന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഗുജറാത്തിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ ഒന്നൊഴികെ എല്ലാം ബി.ജി.പിയുടെ നിയന്ത്രണത്തിലാണ്. ഇവിടങ്ങളില്‍ വലിയ തോതില്‍ കള്ളപ്പണം നിക്ഷേപിക്കപ്പെട്ടെന്ന് പരാതികളും ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി അധ്യക്ഷനായ സഹകരണ ബാങ്കിലും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 200 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.