മെയ്ഡ് ഇന്‍ ചൈന അഗര്‍ബത്തികള്‍ ഇന്ത്യയില്‍ വേണ്ട, വര്‍ധനയ്ക്ക് പിന്നാലെ 'നിയന്ത്രിച്ച്' കേന്ദ്ര സര്‍ക്കാര്‍

Published : Sep 12, 2019, 12:45 PM IST
മെയ്ഡ് ഇന്‍ ചൈന അഗര്‍ബത്തികള്‍ ഇന്ത്യയില്‍ വേണ്ട, വര്‍ധനയ്ക്ക് പിന്നാലെ 'നിയന്ത്രിച്ച്' കേന്ദ്ര സര്‍ക്കാര്‍

Synopsis

ഇപ്പോൾ ഈ ചരക്കുകൾ ഇറക്കുമതി ചെയ്യുന്നവർക്ക് ഇറക്കുമതി ആവശ്യത്തിനായി സർക്കാരിൽ നിന്ന് ലൈസൻസ് ആവശ്യമാണ്. 

മുംബൈ: ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഗര്‍ബത്തി ഇറക്കുമതിയിൽ ഗണ്യമായ വർധനയുണ്ടായതായ റിപ്പോർട്ടുകൾക്കിടെ അഗർബത്തി, മറ്റ് സമാന ഉൽ‌പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.

ഇപ്പോൾ ഈ ചരക്കുകൾ ഇറക്കുമതി ചെയ്യുന്നവർക്ക് ഇറക്കുമതി ആവശ്യത്തിനായി സർക്കാരിൽ നിന്ന് ലൈസൻസ് ആവശ്യമാണ്. റൂം ഡിയോഡറൈസിംഗിനായി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കള്‍ക്കും ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയുടെ ഇറക്കുമതി 2017-18ൽ 7.51 മില്യൺ ഡോളറിൽ നിന്ന് 2018-19ൽ 12.35 മില്യൺ ഡോളറായി ഉയർന്നിരുന്നു. 

2019-20 ഏപ്രിൽ- ജൂൺ കാലയളവിൽ അഗർബത്തിയുടെയും മറ്റ് സമാന ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി 17.75 ദശലക്ഷം യുഎസ് ഡോളറാണ്. 2018-19ൽ ഇത് 83.58 മില്യൺ ഡോളറായിരുന്നു. മുൻ സാമ്പത്തിക വർഷം ഇത് 84.95 മില്യൺ ഡോളറായിരുന്നു.

PREV
click me!

Recommended Stories

ഇറാന്‍ കത്തിയാല്‍ ഇന്ത്യക്ക് പൊള്ളുമോ? ഇന്ത്യയുടെ ബസുമതി അരിക്ക് എന്ത് സംഭവിക്കും? ചബഹാ‍‌ർ സ്വാധീനം എങ്ങനെ?
'ശുചീകരണ തൊഴിലാളിയുടെ ശമ്പളം രണ്ട് ലക്ഷമായി, എൻജിനീയർക്ക് 7 ലക്ഷം'; ജീവനക്കാരുടെ ശമ്പള പരിഷ്കരണം വൻബാധ്യതയെന്ന് തെലങ്കാന ചീഫ് സെക്രട്ടറി