അമേരിക്കന്‍ സൈനിക നീക്കം, സൗദി ഓയില്‍ സ്റ്റേഷന്‍ ആക്രമണം; ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂടുന്നു

Published : May 15, 2019, 03:13 PM ISTUpdated : May 15, 2019, 04:04 PM IST
അമേരിക്കന്‍ സൈനിക നീക്കം, സൗദി ഓയില്‍ സ്റ്റേഷന്‍ ആക്രമണം; ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂടുന്നു

Synopsis

സൗദിയിലെ ഓയിൽ സ്റ്റേഷനുകൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി എന്ന വാർത്ത വന്നതിന് ശേഷമാണ് എണ്ണവില കൂടിയത്. സൗദിയുടേത് അടക്കമുള്ള എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം, അമേരിക്കയുടെ സൈനിക നീക്കം എന്നിവയും എണ്ണവില ഉയരാൻ കാരണമായി. 

ദോഹ: അസംസ്കൃത എണ്ണവില വിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. സൗദി ഓയില്‍ സ്റ്റേഷന്‍ ആക്രമണവും അമേരിക്കന്‍ സൈനിക നീക്കവും മൂലം എണ്ണവില വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ഉയരുകയാണ്. നേരത്തെ ഈ മാസം ആദ്യം ഇറാനെതിരെ പൂര്‍ണ ഉപരോധം നടപ്പാക്കിയതിന് പിന്നാലെ ഉണ്ടായതിന് സമാനമായ വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

സൗദിയിലെ ഓയിൽ സ്റ്റേഷനുകൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി എന്ന വാർത്ത വന്നതിന് ശേഷമാണ് എണ്ണവില കൂടിയത്. സൗദിയുടേത് അടക്കമുള്ള എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം, അമേരിക്കയുടെ സൈനിക നീക്കം എന്നിവയും എണ്ണവില ഉയരാൻ കാരണമായി. ബ്രെൻഡ് ക്രൂഡ് ബാരലിന് 71.03 ഡോളർ എന്ന നിരക്കിലേക്ക് എണ്ണവില ഉയർന്നു.1.4% വർധനയാണ് ഒരു ദിവസം കൊണ്ട് എണ്ണവിലയിലുണ്ടായത്. 

ഇന്ന് എണ്ണവിലയില്‍ നേരിയ കുറവ് ഉണ്ടായെങ്കിലും 70 മുകളില്‍ തന്നെ എണ്ണവില തുടരുന്നത് ഇന്ത്യ അടക്കമുളള എണ്ണ ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ന് ബാരലിന് 70.82 ഡോളറാണ് ക്രൂഡ് ഓയില്‍ നിരക്ക്. എണ്ണ ആവശ്യകതയുടെ 83.7 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി പരിധികള്‍ക്കപ്പുറത്തേക്ക് ഉയരാനിടയാക്കും. ഇതോടൊപ്പം, തെരഞ്ഞടുപ്പിന് ശേഷം രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഉയരാനും അന്താരാഷ്ട്ര വിലക്കയറ്റം കാരണമായേക്കും. 
 

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന, ട്രംപിൻ്റെ നിലപാടിന് തിരിച്ചടി
ഇന്ത്യൻ തൊഴിൽ വിപണിയിൽ 'ജെൻ സി' തരംഗം; പുതിയ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ 79 ശതമാനവും യുവാക്കൾ