
ദില്ലി: രാജ്യത്തിന്റെ ധനക്കമ്മി വാര്‍ഷിക എസ്റ്റിമേറ്റിന്റെ 61.1 ശതമാനമായി. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. മുന്‍ വര്‍ഷം ഇത് 51 ശതമാനമായിരുന്നു.
3.26 ലക്ഷം കോടി രൂപയാണ് ഏപ്രില്‍ - ജൂണ്‍ കാലയളവിലെ ധനക്കമ്മി. റെവന്യൂ ചെലവുകള്‍ വര്‍ധിച്ചതാണ് കമ്മി ഇത്ര ഉയരാന്‍ കാരണം. മൊത്തം ചെലവ് 5.12 ലക്ഷം കോടി. പ്ലാന്‍ ഫണ്ട് ഇനത്തില്‍ 1.47 കോടി രൂപയും നോണ്‍-പ്ലാന്‍ ഇനത്തില്‍ 3.64 ലക്ഷം കോടി രൂപയുമാണു ചെലവഴിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.