ജി.എസ്.ടി വന്ന ശേഷം സ്വര്‍ണ്ണ വിപണിയില്‍ വന്ന മാറ്റം ഇങ്ങനെ

Published : Jul 01, 2017, 06:04 PM ISTUpdated : Oct 05, 2018, 02:45 AM IST
ജി.എസ്.ടി വന്ന ശേഷം സ്വര്‍ണ്ണ വിപണിയില്‍ വന്ന മാറ്റം ഇങ്ങനെ

Synopsis

ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ സ്വര്‍ണത്തിന്റെ നികുതി മൂന്ന് ശതമാനമായി. ജി.എസ്.ടിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയുടെ അഞ്ച് ശതമാനം കൂടി നികുതി നല്‍കണം. എന്നാല്‍ മറ്റ് വിവിധ നികുതി നിരക്കുകള്‍ ക്രോഡീകരിച്ചതിനാല്‍ സ്വര്‍‍ണ വിലയില്‍ കാര്യമായ ചലനമുണ്ടാക്കില്ല.

ചരക്ക് സേവന നികുതി സ്വര്‍ണ വിലയില്‍ കാര്യമായ ചലനമുണ്ടാക്കുമോ എന്ന ആശങ്കയില്‍ സ്വര്‍ണക്കടകളില്‍ ഇന്ന് കാര്യമായ തിരക്കുണ്ടായിരുന്നില്ല. ജി.എസ്.ടിയില്‍ നികുതി കൂടുന്നതിന് മുമ്പ് സ്വര്‍ണം വാങ്ങുന്നതിനായി കഴിഞ്ഞ ദിവസം വരെ കടകളില്‍ ഉപഭോക്താക്കളുടെ നീണ്ട നിര കാണാമായിരുന്നു. എന്നാല്‍ ജി.എസ്.ടി പ്രാബല്യത്തിലായിട്ടും നികുതി നിരക്കുകളില്‍ വര്‍ദ്ധനവുണ്ടായില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. ഇതിന്റെ ചുവടുപിടിച്ച് സ്വര്‍ണ വിലയിലും മാറ്റമുണ്ടായില്ല. പവന് 21,880 രൂപയും ഗ്രാമിന് 2,735 രൂപയുമായിരുന്നു ഇന്നത്തെ വില.

ജി.എസ്.ടി വന്നതോടെ പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ നികുതി നല്‍കേണ്ടി വരുമോ എന്ന് ആശങ്ക ഉപഭോക്താക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇതിന് അടിസ്ഥാനമില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. ടാക്‌സ് റിട്ടേണിലൂടെ വ്യാപാരികള്‍ക്ക് നികുതി തിരിച്ച് കിട്ടുമെന്നതിനാല്‍ പഴയ സ്വര്‍ണത്തിന് ഉപഭോക്താക്കളില്‍ നിന്ന് നികുതി ഈടാക്കില്ല. പക്ഷേ ജി.എസ്.ടിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് അഞ്ച് ശതമാനം പണിക്കൂലി നല്‍കണം. എങ്കിലും നിലവിലെ നികുതികളെല്ലാം ക്രോഡീകരിച്ചതിനാല്‍ ഭാവിയില്‍ 0.15 ശതമാനം സ്വര്‍ണ വില കുറയാനുള്ള സാധ്യതയും വ്യാപാരികള്‍ പങ്കുവച്ചു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?