ഇന്‍ഫോസിസ് ജീവനക്കാരുടെ എണ്ണം കുറച്ചേയ്‍ക്കും

Published : Jan 03, 2017, 08:01 AM ISTUpdated : Oct 05, 2018, 12:17 AM IST
ഇന്‍ഫോസിസ് ജീവനക്കാരുടെ എണ്ണം കുറച്ചേയ്‍ക്കും

Synopsis

ജീവനക്കാരുടെ എണ്ണം കുറച്ചേയ്‍ക്കുമെന്ന സൂചന നല്‍കി ഇന്‍ഫോസിസ്. യന്ത്രവത്കരണം ഐടി മേഖലയിലെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക പറഞ്ഞു. അലസരായ ജീവനക്കാര്‍ക്ക് ഇന്‍ഫോസിസില്‍ ഭാവിയുണ്ടാകില്ലെന്നും സിക്ക വ്യക്തമാക്കി.

ജീവനക്കാര്‍ക്ക് അയച്ച പുതുവര്‍ഷ സന്ദേശത്തിലാണ് ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക നിലപാട് വ്യക്കമാക്കിയത്. കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണം എളുപ്പമല്ലെന്നും അലസ മനോഭാവമുള്ളവരുടെ സംഘങ്ങള്‍ ഇന്‍ഫോസിസിലുണ്ടാകില്ലെന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിക്ക പറയുന്നു. ലോകം അനുദിനം ആധുനികതയിലേക്ക് വളരുകയാണ് ഇന്‍ഫോസിസിനും ഇതില്‍ നിന്നു മാറി നില്‍ക്കാനാവില്ല. മറ്റ് പ്രമുഖ കമ്പനികള്‍ നടപ്പാക്കിയ ഓട്ടോമേഷന്‍ ഇന്‍ഫോസിസിലും ക്ലയിന്‍റ്സ് ആവശ്യപ്പെടുന്നുണ്ടെന്നും സിക്ക വ്യക്തമാക്കി. യന്ത്രവത്കരണം തൊഴില്‍ നഷ്‌ടമുണ്ടാകില്ലെന്നും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നുമാണ് സിക്കയുടെ നിലപാട്. എന്നാല്‍ ഓട്ടോമേഷന്‍ നടപ്പാക്കായിതിനെ തുടര്‍ന്ന് 2015-16ല്‍ 4,000 പേരെ വിവിധ പ്രൊജക്ടുകളില്‍ നിന്ന് ഇന്‍ഫോസിസ് നീക്കിയിരുന്നു.
റോബോട്ടുകളെയക്കം ഉള്‍പ്പെടുത്തി യന്ത്രവത്കരണം നടപ്പാക്കുന്നതിലൂടെ ഇന്ത്യയില്‍ 69 ശതമാനം തൊഴില്‍ നഷ്‌ടമുണ്ടാകുമെന്ന് രണ്ടു മാസം മുമ്പ് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരമ്പരാഗത രീതിയില്‍ നിന്ന് പൊടുന്നതെ ആധുനികതയിലേക്ക് കമ്പനികള്‍ നീങ്ങുന്നതാണ് തൊഴില്‍ നഷ്‌ടത്തിന് കാരണം. ഇതനുസരിച്ച് ചൈനയില്‍ 77 ശതമാനമായിരിക്കും തൊഴില്‍ നഷ്‌ടം.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ചില്ലറയല്ല ഈ മാറ്റങ്ങൾ! ആധാർ കാർഡ്, പാൻ കാർഡ് , പാസ്പോർട്ട് തുടങ്ങിയവക്ക് 2025 ൽ വന്ന 'അപ്ഡേഷനുകൾ' നോക്കാം
ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ