ഐപിഒ വഴിയുളള ധനസമാഹരണം 25,000 കോടി രൂപയിലെത്തി: 2021 ലും വിപണി സാഹചര്യം അനുകൂലമെന്ന് വിദ​ഗ്ധർ

By Web TeamFirst Published Nov 29, 2020, 11:15 PM IST
Highlights

2018 ൽ 24 കമ്പനികൾ 30,959 കോടി രൂപ ഐപിഒകളിലൂടെ സമാഹരിച്ചിരുന്നു.
 

മുംബൈ: നിക്ഷേപകരിൽ നിന്നുള്ള ഉയർന്ന പണലഭ്യതയെ തു‌ടർന്ന് ഈ വർഷം ഇതുവരെ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ (ഐപിഒ) 25,000 കോടി രൂപയാണ് ഓഹരി വിപണിയിൽ നിന്ന് കമ്പനികൾ സമാഹരിച്ചത്. 2021 ലും ഐപിഒ വിപണി ഇതേപോലെ ശക്തമായി തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെ‌ടുന്നത്. 

ഐപിഒ വിപണിയെ കൂടുതൽ സജീവമാക്കിക്കൊണ്ട്, ഫാർമ, ടെലികമ്മ്യൂണിക്കേഷൻ, ഐടി, ധനകാര്യ സേവനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികൾ അവലോകന കാലയളവിൽ ഐപിഒ നടത്തി. സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ലഭ്യമായ ഡാറ്റയുടെ വിശകലനമനുസരിച്ച്, 2020 ൽ ഇതുവരെ 12 പ്രാരംഭ പബ്ലിക് ഓഫറുകളിലായി (ഐപിഒകൾ) 25,000 കോടി രൂപ സമാഹരിച്ചു, ഇത് 2019 ലെ 16 പ്രാരംഭ ഓഹരി വിൽപ്പനകളിലൂടെ നേടിയ 12,362 കോടി രൂപയേക്കാൾ വളരെ ഉയർന്ന നിലയാണ്.

2018 ൽ 24 കമ്പനികൾ 30,959 കോടി രൂപ ഐപിഒകളിലൂടെ സമാഹരിച്ചിരുന്നു.

2020 ൽ ഇതുവരെ 25,000 കോടി രൂപ ഐപിഒകളിലൂടെ സമാഹരിച്ചിട്ടുണ്ട്. ബർഗർ കിംഗിന്റെ 810 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപ്പന ഡിസംബർ രണ്ടിന് ഷെഡ്യൂൾ ചെയ്യുന്നതിരിക്കുന്നതിനാൽ ഈ കണക്ക് ഇനിയും ഉയരും. 

"2019 നെ അപേക്ഷിച്ച് ഈ വർഷം ഉയർന്ന ഫണ്ട് സമാഹരണം ഉണ്ടായി. സമ്പദ് വ്യവസ്ഥയിൽ വലിയ സങ്കോചമുണ്ടായിട്ടും പ്രാഥമിക വിപണിയിലെ കോർപ്പറേറ്റുകളുടെയും റീട്ടെയിൽ നിക്ഷേപകരുടെയും ഉയർന്ന നിക്ഷേപ താൽപ്പര്യമാണ് ഈ നേട്ടത്തിന് കാരണം," ജിയോജിറ്റ് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ മേധാവി വിനോദ് നായർ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.  

click me!