നീതി തേടി മാതാപിതാക്കളെയും തോളിലേറ്റി ആദിവാസി യുവാവ് നടന്നത് 40 കിലോമീറ്റര്‍

Published : Sep 02, 2017, 12:10 AM ISTUpdated : Oct 04, 2018, 04:43 PM IST
നീതി തേടി മാതാപിതാക്കളെയും തോളിലേറ്റി ആദിവാസി യുവാവ് നടന്നത് 40 കിലോമീറ്റര്‍

Synopsis

ഒഡീഷ: കോടതിയുടെ കണ്ണ് തുറപ്പിക്കാന്‍ വൃദ്ധ മാതാപിതാക്കളെയും തോളിലേറ്റി ഒഡീഷ സ്വദേശി നടന്നത് 40 കിലോമീറ്റര്‍. തനിക്കെതിരെ ചുമത്തിയ വ്യാജകേസ് പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് മയൂര്‍ ഭഞ്ജ് കോടതിയിലേക്കായിരുന്നു ആദിവാസിയായ കാര്‍ത്തിക് സിംഗ് അച്ഛനമ്മമാരെ തോളിലേറ്റി പോയത്.

2009 ല്‍ ഇയാള്‍ക്കെതിരെ മോറോഡ പൊലീസ്  വ്യാജ എഫ്‌ഐആര്‍ ചുമത്തി 18 ദിവസം ജയിലില്‍ അടച്ചു. ഇതോടെ കാര്‍ത്തികിന്റെ ജീവിതം മാറി മറിഞ്ഞു. അഭ്യസ്തവിദ്യനായിട്ടും കേസ് നിലനില്‍ക്കുന്നതിനാല്‍ എവിടേയും ജോലി ലഭിക്കുന്നില്ല, ആരും കൂലിപ്പണിക്ക് പോലും വിളിക്കുന്നില്ല. ജയിലില്‍ പോയതിനാല്‍ ഗോത്രത്തില്‍ നിന്നും കാര്‍ത്തികിനെ പുറത്താക്കി.

കേസുള്ളതിനാല്‍ വിവാഹം നടക്കുന്നില്ല. പ്രായമായ അച്ഛനമമ്മമാരേയും പരിചരിക്കാന്‍ ആളില്ലാതായതോടെ കാര്‍ത്തികിന്റെ ജീവിതം ദുരിതത്തിലായി. പ്രായമായ മാതാപിതാക്കളെ വീട്ടില്‍ തനിച്ചാക്കി എവിടേയും പോകാനുമാകില്ല. ഈ സങ്കടങ്ങളെല്ലാം കോടതിയെ നേരിട്ട് അറിയിക്കാനായിരുന്നു കാര്‍ത്തികിന്റെ ശ്രമം.  ജോലി തേടി ജില്ലാ കളക്ടര്‍കര്‍ക്ക് വരെ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരും പരാതി കേട്ടില്ലെന്നും കാര്‍ത്തിക് പറയുന്നു. ഇനിയെങ്കിലും കോടതി തന്റെ അവസ്ഥ കണ്ട് കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍