
ദില്ലി: ഡിജിറ്റല്‍ വാലറ്റായ പേടിഎമ്മിന്റെ ഒരു ശതമാനം ഓഹരി വിറ്റത് 325 കോടി രൂപയ്ക്ക്. പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയാണ് കമ്പനിയിലെ ഒരു ശതമാനം ഓഹരി വിറ്റ് 325 കോടി രൂപ നേടിയത്. പേടിഎം ആരംഭിക്കാനൊരുങ്ങുന്ന പേയ്‌മെന്റ്‌സ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കുമെന്നാണ് ശര്‍മ പറയുന്നത്.
ബാങ്ക് ആരംഭിക്കുന്നതോടെ പേടിഎം വാലറ്റ് പ്രവര്‍ത്തനം ബാങ്കിന്റേതാകും. പേടിഎം പേയ്‌മെന്റ്‌സ് ബാങ്കില്‍ വിജയ് ശേഖരിന് 51 ശതമാനം ഓഹരിയാണുള്ളത്. ഓണ്‍ലൈന്‍- മൊബൈല്‍ പണമിടപാട് പ്ലാറ്റ്‌ഫോം ആയ പേടിഎം നടത്തുന്നത് വണ്‍ 97 കമ്യൂണിക്കേഷന്‍സ് എന്ന കമ്പനിയാണ്. ഇതില്‍ ശര്‍മയ്ക്ക് ഇപ്പോള്‍ 20% ഓഹരിയാണുള്ളത്. 40 ശതമാനത്തിലേറെ ചൈനയിലെ ആലിബാബ ഗ്രൂപ്പിനാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.