
മുംബൈ: ഐസിഐസിഐ ബാങ്കിനെതിരെ റിസർവ് ബാങ്ക് 58.9 കോടി രൂപ പിഴ ചുമത്തി. കടപ്പത്ര വിൽപ്പനയിൽ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആദ്യമായാണ് ഒരു ബാങ്കിനെതിരെ ഇത്രയും തുക ഒരു കേസിൽ പിഴ ചുമത്തുന്നത്.
ബാങ്കുകൾക്കെതിരായ നടപടികൾ റിസർവ് ബാങ്ക് കർശനമാക്കി തുടങ്ങിയിരിക്കുന്നു. സർക്കാർ കടപ്പത്രങ്ങൾ മർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ കാലാവധി എത്തുന്നതിന് മുൻപ് വിറ്റെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഐസിഐസിഐ ബാങ്കിനെതിരായ നടപടി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ. ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ 46,47 ചട്ടങ്ങൾ അനുസരിച്ചാണ് നടപടിയെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു.
സാന്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന വീഡിയോകോൺ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് വഴിവിട്ട് 3,250 കോടി രൂപ വായ്പ നൽകിയെന്ന ആരോപണത്തിന് പുറകേയാണ് ആർബിഐ നടപടി. ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്‍റെ ഭർത്താവ് ദീപക് കൊച്ചാറിന്‍റെ ഇടപെടലിലൂടെയാണ് വീഡിയോകോൺ വായ്പ തരപ്പെടുത്തിയതെന്നാണ് ആരോപണം. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ബാങ്കിന്‍റെ നിലപാട്. വിവിധ ബാങ്കുകളിലായി 25,000 കോടി രൂപയിൽ അധികമാണ് വീഡിയോകോൺ തിരിച്ചടയ്ക്കാനുള്ളത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.