നോട്ട് നിരോധനത്തിന് ശേഷം  നിക്ഷേപിച്ച 15.39 കോടി ബിനാമി സ്വത്തെന്ന് കണ്ടെത്തി

Published : Nov 26, 2017, 03:59 PM ISTUpdated : Oct 05, 2018, 12:15 AM IST
നോട്ട് നിരോധനത്തിന് ശേഷം  നിക്ഷേപിച്ച 15.39 കോടി ബിനാമി സ്വത്തെന്ന് കണ്ടെത്തി

Synopsis

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഡല്‍ഹിയിലെ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട 15.39 കോടി രൂപ ബിനാമി സ്വത്തായി പ്രഖ്യാപിച്ചു. പണം അയച്ചയാളെയും സ്വീകരിച്ചയാളെയും കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ പ്രത്യേക കോടതിയുടെ നടപടി. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ കള്ളപ്പണം തടയല്‍ നിയമപ്രകാരം സ്വീകരിക്കുന്ന ആദ്യ നടപടികളിലൊന്നാണിത്.

നോട്ട് നിരോധനത്തിന് ശേഷം നടന്ന സംശയകരമായ ഇടപാടുകള്‍ ഇപ്പോഴും ആദായ നികുതി വകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കെ.ജി മാര്‍ഗ്ഗ് ശാഖയില്‍ നടത്തിയ പരിശോധനയിലാണ് പഴയ 500,  1000 രൂപാ നോട്ടുകള്‍ ഉപയോഗിച്ച് നടത്തിയ 15,93,39,136 രൂപയുടെ ഇടപാടുകള്‍ ശ്രദ്ധയില്‍ പെട്ടത്. മൂന്ന് കമ്പനികളുടെ പേരിലായിരുന്നു നിക്ഷേപം. ഇവ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. പണം നിക്ഷേപിച്ച ശേഷം ഉടന്‍ തന്നെ ചില വ്യക്തികളുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റുകള്‍ ബാങ്കില്‍ നിന്ന് വാങ്ങി. അജ്ഞാതരായ വ്യക്തികളുടെ പേരില്‍ എടുത്ത ഡി.ഡികള്‍ പണം മറ്റെവിടേക്കോ മാറ്റാനുള്ള നടപടിയുടെ ഭാഗമായാണെന്ന സംശയത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ ഇവ മരവിപ്പിച്ചത്. തുടര്‍ന്ന് നിയമപ്രകാരം ഈ പണം ബിനാമി സ്വത്തായി പ്രഖ്യാപിക്കുകയായിരുന്നു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ചില്ലറയല്ല ഈ മാറ്റങ്ങൾ! ആധാർ കാർഡ്, പാൻ കാർഡ് , പാസ്പോർട്ട് തുടങ്ങിയവക്ക് 2025 ൽ വന്ന 'അപ്ഡേഷനുകൾ' നോക്കാം
ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ