ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില വർദ്ധിക്കും; ഷവോമി വില കൂട്ടി

Web Desk |  
Published : May 03, 2018, 07:39 PM ISTUpdated : Jun 08, 2018, 05:43 PM IST
ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില വർദ്ധിക്കും; ഷവോമി വില കൂട്ടി

Synopsis

ഇറക്കുമതി തീരുവ കൂട്ടിയത് പ്രതിഫലിക്കുന്നു ഡോളറിനെതിരെ രൂപയുടെ വിലയിടിവും പ്രതിസന്ധി ഷവോമി ഫോണിനും ടിവിയ്ക്കും വില കൂട്ടി

കൊച്ചി: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില വർദ്ധിക്കുന്നു. ഇറക്കുമതി തീരുവ കൂട്ടിയതും രൂപയുടെ മൂല്യത്തകർച്ചയുമാണ് വില വർദ്ധനയ്ക്ക് പിന്നിൽ. ചൈനീസ് കന്പനി ഷവോമി മൊബൈൽ ഫോണുകൾക്ക് ആയിരം രൂപ വില കൂട്ടി. ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇറക്കുമതി തീരുവയിലെ വർദ്ധന ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലയിൽ പ്രതിഫലിച്ച് തുടങ്ങിയിരിക്കുന്നു. 

ആദ്യം വില കൂട്ടിയത് ചൈനയിൽ നിന്നുള്ള ഇലക്ട്രോണിക് നിർമാതാക്കളായ ഷവോമി. മൊബൈൽ ഫോൺ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയതാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ഷവോമി അറിയിച്ചു. ചൈനയിൽ നിന്ന് മൊബൈൽ ഫോൺ ഘടകങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വച്ച് കൂട്ടിയോജിപ്പിക്കുകയാണ് ഭൂരിപക്ഷം കന്പനികളും ചെയ്യുന്നത്. ഇതിനൊപ്പം ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 14 മാസത്തെ കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നതും വില വർദ്ധനയിൽ പ്രതിഫലിക്കുന്നു.

എൽഇഡി ടിവികളുടെ വിലയും ഷവോമി അയ്യായിരം രൂപ കൂട്ടി. സാംസംഗ്, സോണി, എൽജി, പാനസോണിക് തുടങ്ങിയ കന്പനികളും ഷവോമിയുടെ ചുവട് പിടിച്ച് വില വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. ഏഴ് ശതമാനം വരെ വില കൂട്ടാനാണ് നീക്കം. അതേസമയം ഉത്സവ സീസണല്ലാത്തതിനാൽ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഡിമാൻഡിലെ ഇടിവ് വില വർദ്ധിപ്പിക്കുന്നതിൽ നിന്ന് പ്രമുഖ കന്പനികളെ പുറകോട്ടടിപ്പിക്കുന്നുണ്ട്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി