മമതയുമായി പ്രത്യയശാസ്ത്രപരമായി മാത്രം തർക്കം, വ്യക്തിപരമായി ഇല്ല; തുറന്ന് പറഞ്ഞ് മോദി

Published : Apr 26, 2019, 04:52 PM IST
മമതയുമായി പ്രത്യയശാസ്ത്രപരമായി മാത്രം തർക്കം, വ്യക്തിപരമായി ഇല്ല; തുറന്ന് പറഞ്ഞ് മോദി

Synopsis

മമത ബാനർജിയെ കുറിച്ചുള്ള തന്റെ വിലയിരുത്തലുകൾ തെറ്റായിരുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ വളരെയധികം നിരാശ തോന്നിയതായും അ​ദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ആജ് തക്കുമായി നടത്തിയ അഭിമുഖത്തിലാണ് മോദിയുടെ തുറന്ന് പറച്ചിൽ.  

ദില്ലി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുമായി പ്രത്യയശാസ്ത്രപരമായി മാത്രമേ തർക്കമുള്ളു വ്യക്തിപരമായി ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത ബാനർജിയെ കുറിച്ചുള്ള തന്റെ വിലയിരുത്തലുകൾ തെറ്റായിരുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ വളരെയധികം നിരാശ തോന്നിയതായും അ​ദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ആജ് തക്കുമായി നടത്തിയ അഭിമുഖത്തിലാണ് മോദിയുടെ തുറന്ന് പറച്ചിൽ.

മമതാ ബാനർജിയെക്കുറിച്ചുള്ള എന്റെ വിലയിരുത്തൽ തെറ്റാണെന്ന് ഞാൻ പരസ്യമായി സമ്മതിക്കുന്നു. അവർ കഠിനാദ്ധ്വാനിയായ സ്ത്രീയാണെന്ന് ചിന്തിക്കാൻ തുടങ്ങിയെന്നും മോദി പറഞ്ഞു. അതേസമയം, മമത ബാനർജി അധികാരത്തിൽ വന്നതിന് ശേഷം ബം​​ഗാളിലുണ്ടായ മാറ്റത്തിൽ അസ്വസ്ഥനാണെന്ന് മോദി പറഞ്ഞു. ബം​ഗാളിലെ രാഷ്ട്രീയ അസഹിഷ്ണുതയ്ക്കെതിരെ പോരാടിയ അതേ മമത ബാനർജിയല്ല അവർ. 

മമത ദീദി ഇത്രയേറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് കാണുന്നത് വളരെയധികം ഖേദകരമാണ്. ബം​ഗാളിൽ അസഹിഷ്ണുതയ്ക്കെതിരെ പോരാടിയാണ് മമത അധികാരത്തിലെത്തിയത്. ബം​ഗ്ലാദേശികളുടെ നുഴഞ്ഞ് കയറ്റത്തിനെതിരെ അവർ ശബ്ദമുയർത്തി. തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ബം​ഗാളിൽ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് കാരണം ബം​ഗാളിൽ ദിനംപ്രതി ആളുകൾ മരണപ്പെടുകയാണ്. എന്നാൽ അവർ മൗനം പാലിക്കുകയാണെന്നും മോദി പറഞ്ഞു.   

പ്രതിപക്ഷ പാർട്ടികളുമായുള്ള ബന്ധത്തെക്കുറിച്ചും മോദി സംസാരിച്ചു. മമത ബാനർജി അടക്കമുള്ള പ്രതിപക്ഷപാർട്ടികളുടെ ആശയപരമായ വ്യത്യാസങ്ങളൊന്നും തന്നെ ബാധിക്കുന്നില്ല. അവരും ജനാധിപത്യപരമായ പങ്ക് വഹിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.   

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?