news
കനയ്യകുമാര്‍ ശക്തമായ മത്സരമാണ് ബെഹ്സനായില്‍ നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടരക്ഷത്തോളം വോട്ടുകള്‍ അവിടെ സിപിഐ നേടിയിരുന്നു. കനയ്യ വളരെ ശക്തനായ സ്ഥാനാര്‍ഥിയാണ്. പുതുതലമുറയുടെ പ്രതിനിധിയായി കനയ്യ ജയിച്ചു വരും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ
തിരുവനന്തപുരം: രാഹുലിന്റെ റോഡ് ഷോ കൊണ്ടൊന്നും വയനാട്ടിൽ ജയിച്ചു കയറാം എന്ന് യുഡിഎഫ് കരുതേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രൻ. വയനാട്ടുകാരുടെ പ്രശ്നങ്ങൾ മറ്റു പലതുമാണെന്നും സെഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ കഴിയുന്ന രാഹുലിന് അതൊന്നും ഒരിക്കലും അറിയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്റെ നേതാവിനൊപ്പം എന്ന തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കാനം. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ എഡിറ്റർ എബി തരകനുമായി കാനം നടത്തിയ സംഭാഷണത്തിൽ നിന്നും...
രാഹുലിനെ കാണാന്‍ വന്നതൊന്നും വയനാട്ടുകാരല്ല. മലപ്പുറത്തും കോഴിക്കോട്ടും നിന്നും മറ്റും വന്നവരാണ് അവിടെ ബഹളമുണ്ടാക്കിയത്. വയനാട്ടിലെ സാധാരണക്കാരായ വോട്ടര്‍മാരും കൃഷിക്കാരും ഈ ബഹളം കണ്ടു അന്തംവിട്ടിരിക്കുകയാണ്.
കുമരകമാണ് കേരളത്തിലെ പ്രധാന പക്ഷിനിരീക്ഷണകേന്ദ്രം. സൈബീരിയയില്‍ നിന്നു പോലും ഭക്ഷണം തേടി പക്ഷികള്‍ അവിടെയെത്താറുണ്ട്. അമേഠിയില്‍ നിന്നും അന്നം തേടി വയനാട് പോലൊരു റിമോട്ട് ഏരിയയില്‍ വരണമെങ്കില്‍ അത്രയേറെ വിശപ്പുണ്ടായിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്.
ഞാന്‍ തദ്ദേശീയവാദമൊന്നും ഉയര്‍ത്തുന്നില്ല. ഭരണഘടന അനുസരിച്ച് വോട്ടവകാശമുള്ള ആര്‍ക്കും 543 ലോക്സഭാ മണ്ഡലങ്ങളില്‍ സംവരണമണ്ഡലമൊഴിച്ച് എവിടേയും മത്സരിക്കാം. എന്നാല്‍ സ്ഥാനാര്‍ഥി മാത്രമേ പുറത്തു നിന്നും വരൂ. റോഡ് ഷോയ്ക്ക് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആളെ കൊണ്ടു വരുന്ന പോലെ വോട്ടര്‍മാരെ കൊണ്ടു വരാനാവില്ല.
സ്ഥാനാര്‍ത്ഥിത്വം കൊണ്ടു പ്രത്യേകിച്ച് കാര്യമില്ല. പ്രതികാരം തീര്‍ക്കണമെങ്കില്‍ ഇടതുസ്ഥാനാര്‍ത്ഥിയെ തോല്‍പിക്കുക കൂടി വേണമല്ലോ. അതിനെല്ലാം ഇനിയും സമയമുണ്ട്.
ഈ രണ്ട് സീറ്റിലും ഇടതുപക്ഷം ജയിക്കും. ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വയനാട്ടില്‍ പോയിരുന്നു. അവിടെ യോഗങ്ങളില്‍ പങ്കെടുത്തു. പ്രവര്‍ത്തകരെ അടുത്തു കണ്ടു. വിജയിക്കണം എന്ന ഇടതുപക്ഷ മനസ്സ് അവിടെ ശക്തമാണ്. അതാണ് തിരുവനന്തപുരത്തും കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ഉള്ള സ്ഥിതി. നരേന്ദ്രമോദിയുടെ ഭരണത്തോട് മാത്രമല്ല കോണ്‍ഗ്രസിന്‍റെ ഈ ചാഞ്ചാട്ടത്തിനും കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കും.
ഞങ്ങളല്ലെങ്കില്‍ പിന്നെയാരാണ് സി.ദിവാകരന് പിന്തുണ കൊടുക്കുന്നത്. ദിവാകരന്‍ സ്ഥാനര്‍ത്ഥിത്വം പിന്‍വലിച്ചു എന്നൊക്കെ പറഞ്ഞ് നേരത്ത സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും. സി.ദിവാകരന് തിരുവനന്തപുരത്തെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ അരനൂറ്റാണ്ടിലേറെ കാലത്തെ പരിചയമുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഒ.രാജഗോപാലിന് ലഭിച്ച വോട്ട് ഇക്കുറി കുമ്മനത്തിന് കിട്ടില്ല.
സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും സ്വാതന്ത്രമുള്ള രാജ്യത്ത് അതില്‍ഞാന്‍ തെറ്റു കാണുന്നില്ല. അദ്ദേഹത്തിന്‍റെ അങ്ങനെ എന്തുവേണമെങ്കിലും പറയാം. പക്ഷേ യഥാര്‍ത്ഥ്യം മറ്റൊന്നാണ്.
വനിതാ സ്വാതന്ത്ര്യം എന്നൊക്കെ പറയുന്ന ഇന്ത്യയിലെ ഏത് പാര്‍ട്ടിയാണ് 21 വര്‍ഷമായി പെട്ടിയില്‍ കിടക്കുന്ന വനിതാ സംവരണബില്‍ പാസ്സാക്കാന്‍ മെനക്കെട്ടത്. ബിജെപി നടപ്പാക്കും എന്നു പറഞ്ഞു എന്നിട്ട് ചെയ്തോ. വനിതാ സംവരണ ബില്‍ പാസ്സാക്കാതെ സ്ത്രീകളുടെ എണ്ണം സഭയില്‍ കുറവാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
സൈനികര്‍ക്കുള്ളത് രാഷ്ട്രീയമല്ല ദേശഭക്തിയാണ്. ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് ഏറ്റവും നല്ല അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളത്. മോദി ഇപ്പോള്‍ ബഹിരാകാശത്തെക്കുറിച്ച് മാത്രമേ സംസാരിക്കൂ. അടിത്തട്ടില്‍ ഉള്ള ജനങ്ങളെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് അറിയില്ല.
ദേശീയതലത്തില്‍ വളരെ ശുഭപ്രതീക്ഷ വച്ചാണ് ഇക്കുറി സിപിഐ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാം എന്നാണ് വിശ്വാസം
കനയ്യകുമാര്‍ ശക്തമായ മത്സരമാണ് ബെഹ്സനായില്‍ നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടരക്ഷത്തോളം വോട്ടുകള്‍ അവിടെ സിപിഐ നേടിയിരുന്നു. കനയ്യ വളരെ ശക്തനായ സ്ഥാനാര്‍ഥിയാണ്. പുതുതലമുറയുടെ പ്രതിനിധിയായി കനയ്യ ജയിച്ചു വരും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ
സുരേഷ് ഗോപി വന്നതോടെ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ക്ക് എളുപ്പമായി. താമര ചിഹ്നത്തിലെ വോട്ടുകളെല്ലാം സുരേഷ് ഗോപി പിടിച്ചോളും. അപൂര്‍വ്വമായി മാത്രമേ ബിജെപിക്കാര്‍ സ്വന്തം ചിഹ്നത്തില്‍ കുത്താറുള്ളൂ.
റോഡ് ഷോ കണ്ട് വോട്ടു ചെയ്യുന്നവരാണോ കേരളത്തിലെ ജനങ്ങൾ. ഇന്നിപ്പോൾ റോഡ് ഷോ കഴിഞ്ഞ് അദ്ദേഹം ഉച്ചയ്ക്ക് തിരിച്ചു പോയി. ഇനി എന്നാണ് രാഹുൽ ഗാന്ധി തിരിച്ചു വരിക. പ്രധാനമന്ത്രിയെ നിർമ്മിച്ചെടുക്കാൻ താത്പര്യമുള്ള ആളല്ല വയനാട്ടുകാർ. 18 ശതമാനം പട്ടികജാതി വര്‍ഗ്ഗത്തില്‍പ്പെട്ട ജനങ്ങളുള്ള സ്ഥലമാണ് വയനാട്. അവര്‍ക്ക് ഈ സ്ഥാനാര്‍ഥിയെ ഒന്നു കാണാനോ തൊടാനോ കിട്ടുമോ.
പ്രധാനമന്ത്രിയെ നിര്‍മ്മിച്ചെടുക്കുന്നവരല്ല വയനാട്ടുകാര്‍. വയനാട്ടില്‍ സാധാരണകൃഷിക്കാരും ആദിവാസികളുമാണുള്ളത്. അവരുടെ പ്രശ്നം മറ്റു പലതുമാണ്. രാഹുൽ ഗാന്ധി പ്രചാരണം തുടങ്ങുന്നുവെങ്കിൽ അത് മുത്തങ്ങയിൽ നിന്നായിക്കൂടെ. എകെ ആന്‍റണി ആദിവാസികളേയും കര്‍ഷകരേയും വെടിവെച്ചു കൊന്ന സ്ഥലമാണ്. ആ കൂട്ടക്കൊലയ്ക്ക് മാപ്പ് പറയാന്‍ രാഹുല്‍ തയ്യാറാവുമോ.
സികെ ജാനു മറ്റൊരു പാര്‍ട്ടിയിലാണ്. അവരിപ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് പിന്തുണ നല്‍കുന്നുണ്ട്. വയനാട്ടിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടികളുമായി അവര്‍ സഹകരിക്കുന്നുണ്ട്. പിപി സുനീറിന് വേണ്ടി അവര്‍ പ്രചാരണം നടത്തുന്നുണ്ട്. സുധാകര്‍ റെഡഡ്ഡി പങ്കെടുത്ത പരിപാടിയില്‍ അടക്കം സികെ ജാനു പ്രസംഗിക്കുകയും സുനീറിനായി വോട്ടു തേടുകയും ചെയ്തിരുന്നു.