
ജനീവ: അപൂർവ്വയിനം പിങ്ക് വജ്രം ലേലത്തിൽ വിറ്റു. 18 കാരറ്റ് വജ്രം 232 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ജനീവയിൽ നടന്ന ലേലത്തിൽ ഏഷ്യയിൽ നിന്നുള്ള വ്യാപാരിയാണ് പിങ്ക് വജ്രം സ്വന്തമാക്കിയത്. ഇത് വരെ വിറ്റഴിച്ചതിൽ ഏറ്റവും വലിയ പിയർ ആകൃതിയിലുള്ള പിങ്ക് വജ്രമാണ് ലേലത്തിന് എത്തിയിരുന്നത്.
ബ്രസീലിൽ ഖനനം ചെയ്ത ഫോർച്യൂൺ പിങ്കിന് 25 മില്യൺ മുതൽ 35 മില്യൺ ഡോളർ വരെ ലഭിക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. 18.18 കാരറ്റ് മൂല്യമുള്ള പിങ്ക് വജ്രം ഏഷ്യയിലെ ഭാഗ്യ സംഖ്യയായി കണക്കാക്കപ്പെട്ടിരുന്നതായി ലേലം നടത്തിയ ക്രിസ്റ്റീസ് ജുവല്ലറി ഡിപാര്‍ട്ട്മെന്‍റ് ഹെഡ് മാക്സ് ഫേസെറ്റ് പറയുന്നു. ഈ 18.18 കാരറ്റ് മൂല്യമുള്ള പിങ്ക് വജ്രം അഭിവൃദ്ധി കൊടുവരുമെന്നാണ് വിശ്വാസം എന്നും പറയപ്പടുന്നു. ജനീവയിലെ ക്രിസ്റ്റീസ് ലക്ഷ്വറി വീക്ക് വിൽപ്പനയുടെ ഭാഗമായ ഹോട്ടൽ ഡെസ് ബെർഗൂസിൽ നടന്ന വിൽപ്പനയിലാണ് ഫോർച്യൂൺ പിങ്ക് വജ്രം ലേലം ചെയ്യപ്പെട്ടത്.
എന്താണ് പിങ്ക് വജ്രം എന്നറിയാം
പിങ്ക് വജ്രങ്ങൾ ചില സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ,മാത്രമല്ല ആഗോള വിപണിയിൽ ഏറ്റവും ഡിമാൻഡുള്ളവയുമാണ് ഇവ. ഫോർച്യൂൺ പിങ്ക് പോലെയുള്ളവ അപൂർവമായ വജ്രങ്ങളിൽ ഒന്നാണ്, ഇളം പിങ്ക് ഷെയ്ഡിൽ ആണിവ കാണപ്പെടുന്നത്, നിറം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
പിങ്ക് വജ്രത്തിന് മൂല്യവും ഒപ്പം അതുമായി ബന്ധപ്പെട്ടു നിലക്കുന്ന വിശ്വാസങ്ങളും അതിന്റെ ഡിമാൻഡ് ഉയർത്തുന്നു. ഇതിനു മുൻപ് ഹോങ്കോങ്ങിൽ453.2 മില്യൺ ഡോളറിന് പിങ്ക് വജ്രം ലേലം ചെയ്യപ്പെട്ടിരുന്നു. പിങ്ക് വജ്രം നേടിയ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ് ഇത് പിങ്ക് സ്റ്റാർ എന്നറിയപ്പെടുന്ന വജ്രം ഹോങ്കോങ്ങിൽ 71.2 മില്യൺ ഡോളറിന് വിറ്റതാണ് പിങ്ക് വജ്രത്തിന്റെ വിൽപ്പനയിലെ ലോക റെക്കോർഡ്.
നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ; നിരക്ക് ഉയർത്തി ഈ പൊതുമേഖലാ ബാങ്ക്