സാമ്പത്തിക പാക്കേജ്: ചെറുകിട, ഇടത്തരം വ്യാപാര മേഖലയ്ക്ക് മുൻഗണന, ഈടില്ലാതെ വായ്പ നൽകാൻ മൂന്ന് ലക്ഷം കോടി

Published : May 13, 2020, 05:02 PM ISTUpdated : May 13, 2020, 07:46 PM IST
സാമ്പത്തിക പാക്കേജ്: ചെറുകിട, ഇടത്തരം വ്യാപാര മേഖലയ്ക്ക് മുൻഗണന, ഈടില്ലാതെ വായ്പ നൽകാൻ മൂന്ന് ലക്ഷം കോടി

Synopsis

ചെറുകിട-ഇടത്തരം സംരഭകർ ഇതിനോടകം എടുത്ത വായ്പകൾക്ക് അടുത്ത ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. 

ദില്ലി: കൊവിഡ് പ്രതിസന്ധിയിൽ ഉലയുന്ന രാജ്യത്തെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരാൻ ഇരുപത് ലക്ഷം കോടിയുടെ പാക്കേജുമായി കേന്ദ്രസർക്കാർ. ഇന്നലെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൻ്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ ദില്ലിയിൽ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ചെറുകിട-ഇടത്തരം സംരഭകർ ഇതിനോടകം എടുത്ത വായ്പകൾക്ക് അടുത്ത ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതായും ധനമന്ത്രി അറിയിച്ചു. 

രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഇടത്തരം-ചെറുകിട വ്യാപാരികൾക്കായി  ഈടില്ലാതെ വായ്പ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി മൂന്ന് ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. നാല് വർഷത്തെ വായ്പ പരിധിയോടെയാണ് ചെറുകിട വ്യാപാരികൾക്ക് വായ്പ നൽകുക. 

ഈ വർഷം ഒക്ടോബർ 31 വരെ വായ്പകൾക്കായി അപേക്ഷിക്കാം. വർഷം നൂറ് കോടി രൂപ വരെ വിറ്റു വരവുള്ള ചെറുകിട-ഇടത്തരം വ്യാപാരികൾക്ക് വായ്പയ്ക്ക് അർഹതയുണ്ടാവും. പദ്ധതി രാജ്യത്തെ 45 ലക്ഷം ചെറുകിട വ്യാപാരികൾക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയിൽ തകർന്ന ചെറുകിട-ഇടത്തരം വ്യാപാരികൾക്കായി ഇരുപതിനായിരം കോടി രൂപയുടെ പദ്ധതിയും ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. 

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കേന്ദ്രസർക്കാർ ഏറ്റെടുത്തിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് കൂടി ഈ കമ്പനികളുടെ ഈ ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കും. 

കഴിഞ്ഞ ആറ് വ‍ർഷമായി സാമ്പത്തിക രം​ഗത്ത് ശക്തമായ നടപടികളാണ് മോദി സ‍ർക്കാ‍ർ സ്വീകരിച്ചു വന്നിരുന്നത്. സ്വയംപര്യാപതമായ ഇന്ത്യയെ മാറ്റും വരെ ഇനിയും അത്തരം നടപടികൾ തുടരുമെന്ന് ധനമന്ത്രി പറഞ്ഞു. 

PREV
click me!

Recommended Stories

കേരളത്തിന്‍റെ പെരുമയുയർത്തിയ പ്രമുഖ സംരംഭങ്ങൾക്ക് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്
കുടിക്കുന്നയാളുടെ മൂഡും കാലാവസ്ഥയുമറിഞ്ഞ് ബിയര്‍ നല്‍കും എഐ; കിടിലന്‍ മേക്കോവറുമായി ഹെയ്നെക്കന്‍