ഫ്യൂച്ചർ ഫാക്ടറികൾക്ക് മറ്റ് സംസ്ഥാനങ്ങളെയും പരി​ഗണിക്കും, ഇവികൾക്ക് അനുകൂല സാഹചര്യം: ഒല സിഇഒ ഭവിഷ് അഗർവാൾ

Web Desk   | Asianet News
Published : Aug 15, 2021, 08:54 PM ISTUpdated : Aug 15, 2021, 08:58 PM IST
ഫ്യൂച്ചർ ഫാക്ടറികൾക്ക് മറ്റ് സംസ്ഥാനങ്ങളെയും പരി​ഗണിക്കും, ഇവികൾക്ക് അനുകൂല സാഹചര്യം: ഒല സിഇഒ ഭവിഷ് അഗർവാൾ

Synopsis

ഇവികൾക്ക് ആവശ്യമായ ഘടകങ്ങൾ നിർമ്മിക്കാൻ രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട്. 

ദില്ലി: വാഹന വ്യവസായ രം​ഗത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) അനുകൂല സാഹചര്യമാണ് നിലവിലുളളതെന്ന് ഒല സിഇഒ ഭവിഷ് അഗർവാൾ. ഇലക്ട്രിക് വാഹന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ​ഗുണപരമായ അനേകം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇവികൾക്ക് ആവശ്യമായ ഘടകങ്ങൾ നിർമ്മിക്കാൻ രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ ഫാക്ടറിക്ക് സമീപം ഓല ഒരു വിതരണ പാർക്ക് സ്ഥാപിക്കും. ഫ്യൂച്ചർ ഫാക്ടറികൾ സ്ഥാപിക്കാൻ മറ്റ് സംസ്ഥാനങ്ങളെയും പരി​ഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിയുടെ സുപ്രധാന ഘടകമായ ബാറ്ററി നിർമിക്കുന്നതിന് ഇന്ത്യയിൽ പങ്കാളികളെ തേടുമെന്നും അ​ഗർവാൾ വ്യക്തമാക്കി. “ സെൽ വാഹനത്തിന്റെ ഒരു പ്രധാന ഘടകമാണ്, വീണ്ടും ഇന്ത്യയിൽ പങ്കാളികളാകാനും ഒരു വ്യവസായ ഇക്കോസിസ്റ്റം സൃഷ്ടിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ആഭ്യന്തര സെൽ നിർമ്മാണത്തിനായി വളരെ പ്രോത്സാഹജനകമായ പിഎൽഐ പദ്ധതിയും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ആഭ്യന്തര സെൽ നിർമ്മാണം ത്വരിതപ്പെടുത്താൻ സഹായിക്കുന്നതിന് ഞങ്ങൾ തീർച്ചയായും വ്യക്തമായ ഇടപെടൽ നടത്തും..., ”അഗർവാൾ പറഞ്ഞു. ഇവി നിർമാണ രം​ഗത്ത് കൂടുതൽ നിക്ഷേപ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ഒല സിഇഒ അഭിപ്രായപ്പെട്ടു. 

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച്, ഒലയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയിലെ ആദ്യ പതിപ്പായ ഒല എസ്1 അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ടു വകഭേദങ്ങളിൽ എത്തുന്ന സ്കൂട്ടർ മാറ്റ്, മെറ്റാലിക് ഫിനിഷിങിൽ, അതിശയകരമായ പത്തു നിറങ്ങളിലാണ് ഉപഭോക്താക്കളിലേക്കെത്തുക. സ്വാതന്ത്ര്യദിനത്തിൽ ഒല സിഇഒ ഭവിഷ് അഗർവാൾ ഒല ഇ-സ്കൂട്ടറുകളുടെ അവതരണം പ്രഖ്യാപിച്ചത്. 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി