യൂണിഫോം തയ്ക്കാൻ തിരുപ്പൂരിലേക്ക്; ജപ്പാനിലെ വമ്പൻ കമ്പനി കണ്ണുവെക്കുന്നത് വൻകിട നിർമ്മാണ പങ്കാളിത്തം

Published : Feb 15, 2026, 09:18 PM IST
leather clothing

Synopsis

തിരുപ്പൂരിന്റെ ഇപ്പോഴത്തെ കയറ്റുമതി വിറ്റുവരവ് ഏകദേശം 45,000 കോടി രൂപയാണ്. ഇതിന് പുറമെ ആഭ്യന്തര വിപണിയിൽ നിന്ന് 30,000 കോടി രൂപയുടെ കച്ചവടവും നടക്കുന്നുണ്ട്.

ജപ്പാനിലെ ഏറ്റവും പ്രശസ്തമായ സ്കൂൾ യൂണിഫോം ബ്രാൻഡാണ് കാൻകോ. 1854-ൽ സ്ഥാപിതമായ ഈ കമ്പനിക്ക് 170 വർഷത്തെ പാരമ്പര്യമുണ്ട്. ആഗോള തലത്തിൽ വിതരണ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി, തിരുപ്പൂരിൽ ഒരു ദീർഘകാല നിർമ്മാണ പങ്കാളിത്തം കണ്ടെത്താനുള്ള ശ്രമത്തിലാണ് കാൻകോ ഇപ്പോൾ. കാൻകോ പ്രതിനിധികളുമായി തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. സുബ്രഹ്മണ്യൻ ചർച്ച നടത്തി. ഇന്ത്യയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഏറ്റവും മികച്ച ഒരിടമാണ് തിരുപ്പൂർ എന്ന് അദ്ദേഹം പറഞ്ഞു. കഠിനാധ്വാനികളും വിശ്വസ്തരുമായ തൊഴിലാളികളാണ് തിരുപ്പൂരിന്റെ കരുത്ത്. പ്രധാനമായും കോട്ടൺ വസ്ത്രങ്ങളാണ് ഇവിടെ നിർമ്മിക്കുന്നതെങ്കിലും, ഇപ്പോൾ മാൻ-മെയ്ഡ് ഫൈബർ ഉത്പന്നങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.

തിരുപ്പൂരിന്റെ ഇപ്പോഴത്തെ കയറ്റുമതി വിറ്റുവരവ് ഏകദേശം 45,000 കോടി രൂപയാണ്. ഇതിന് പുറമെ ആഭ്യന്തര വിപണിയിൽ നിന്ന് 30,000 കോടി രൂപയുടെ കച്ചവടവും നടക്കുന്നുണ്ട്. ഇത് ഈ വ്യവസായ മേഖലയുടെ ആഗോള മത്സരക്ഷമതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും ജപ്പാനും തമ്മിൽ നിലവിൽ ഒരു സ്വതന്ത്ര വ്യാപാര കരാർ ഉണ്ട്. ഇത് വ്യാപാരം വിപുലീകരിക്കാൻ സഹായകമാണെന്നും സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി. ജപ്പാൻ വിപണിയിൽ ശക്തമായ സാന്നിധ്യമാകാൻ തിരുപ്പൂരിലെ വ്യവസായങ്ങൾക്ക് താൽപ്പര്യമുണ്ട്. കാൻകോയ്ക്ക് മികച്ച നിർമ്മാണ പങ്കാളികളെ കണ്ടെത്താൻ TEA എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ചരക്കുനീക്കത്തിന്റെ കാര്യത്തിലും തിരുപ്പൂർ ഏറെ മുന്നിലാണ്. ഇവിടെ നിന്നുള്ള ഷിപ്പ്‌മെന്റുകൾ ഒരാഴ്ചയ്ക്കുള്ളിൽ സിംഗപ്പൂരിൽ എത്തും. തൂത്തുക്കുടി, ചെന്നൈ തുടങ്ങിയ പ്രധാന തുറമുഖങ്ങളുമായി അടുത്തുകിടക്കുന്നത് കയറ്റുമതി എളുപ്പമാക്കുന്നു.

തുടക്കത്തിൽ ചെറിയ ഓർഡറുകൾ നൽകി തിരുപ്പൂരിലെ നിർമ്മാതാക്കളുടെ സേവന നിലവാരവും ഗുണമേന്മയും വിലയിരുത്താം. പിന്നീട് വിശ്വാസം നേടിയ ശേഷം വലിയ ഓർഡറുകളിലേക്ക് കടക്കാമെന്നും അദ്ദേഹം കാൻകോയോട് നിർദ്ദേശിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

സ്വർണ ശേഖരത്തിലെ കുറവ്, റെക്കോർഡ് ഉയരത്തിൽ നിന്ന് ഇടിഞ്ഞ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർഗോ കാരിയറായി ഇന്ത്യൻ റെയിൽവേ; മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം