ജെറ്റിന്‍റെ ചിറകൊടിയുമോ?, നരേഷ് ഗോയല്‍ കൂടുതല്‍ ഓഹരി വാങ്ങാന്‍ ശ്രമിച്ചേക്കും: രക്ഷാദൗത്യവുമായി ബാങ്കുകള്‍ മുന്നോട്ട്

Published : Apr 11, 2019, 04:27 PM ISTUpdated : Apr 11, 2019, 04:32 PM IST
ജെറ്റിന്‍റെ ചിറകൊടിയുമോ?, നരേഷ് ഗോയല്‍ കൂടുതല്‍ ഓഹരി വാങ്ങാന്‍ ശ്രമിച്ചേക്കും: രക്ഷാദൗത്യവുമായി ബാങ്കുകള്‍ മുന്നോട്ട്

Synopsis

ജെറ്റ് എയര്‍വേസ് സ്ഥാപകനായ നരേഷ് ഗോയല്‍ വിമാനക്കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ ബിഡ് സമര്‍പ്പിച്ചേക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ദില്ലി: കടക്കെണിയില്‍ മുങ്ങിയ ജെറ്റ് എയര്‍വേസിന്‍റെ പ്രതിസന്ധി വര്‍ധിക്കുന്നു. ഇന്ന് ജെറ്റിന്‍റെ 14 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ജെറ്റ് എയര്‍വേസിന്‍റെ പ്രതിദിന സര്‍വീസുകളുടെ എണ്ണം 20 ന് താഴേക്ക് എത്തിയതോടെ ജെറ്റിന്‍റെ വിദേശ സര്‍വീസ് നടത്താനുളള യോഗ്യത നഷ്ടമായേക്കും. 

ഇക്കാര്യങ്ങള്‍ വ്യോമയാന മന്ത്രാലയം പരിശോധിച്ച് വരികയാണെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വ്യോമയാന നിയമ പ്രകാരം അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ ഒരു വിമാനക്കമ്പനിക്ക് കുറഞ്ഞത് 20 വിമാന സര്‍വീസുകള്‍ വേണം. 

ജെറ്റ് എയര്‍വേസ് സ്ഥാപകനായ നരേഷ് ഗോയല്‍ വിമാനക്കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ ബിഡ് സമര്‍പ്പിച്ചേക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ചയാണ് ബിഡ് സമര്‍പ്പിക്കാനുളള അവസാന തീയതി. എന്നാല്‍, ഈ വാര്‍ത്തകളോട് വിമാനക്കമ്പനിയുടെ ഇപ്പോഴത്തെ ഉടമകളായ ബാങ്ക് കണ്‍സോഷ്യം പ്രതികരിക്കാന്‍ തയ്യാറായില്ല. ബാങ്കുകളുടെ കൂട്ടായ്മ ജെറ്റ് എയര്‍വേസിലേക്ക് 1,500 കോടി രൂപ എത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ നടപടിക്ക് ഇതുവരെ അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായിട്ടില്ല. 

PREV
click me!

Recommended Stories

അമേരിക്ക ഭേദിക്കാൻ മടിക്കുന്ന ആ 'റെഡ് ലൈന്‍', ഇപ്പോഴും തൊടാത്ത ഇറാനിലെ ആ കൊച്ചു ദ്വീപ്! എന്താണ് ഖാർഗിന്റെ പവർ?
മലപ്പുറത്ത് ഗുരുതര ചികിത്സാ വീഴ്ച: മരിച്ച സ്ത്രീയുടെ മകന് 4,93,736 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സ്വകാര്യ ആശുപത്രിയോട് ഉപഭോക്തൃ കമ്മീഷന്‍