ഈ വിമാനങ്ങൾ ഇനി പറക്കില്ല; വലഞ്ഞ് യാത്രക്കാർ

By Web TeamFirst Published Sep 2, 2022, 4:52 PM IST
Highlights

 പൈലറ്റുമാരുടെ ആസൂത്രിതമായ പണിമുടക്ക് കാരണം റദ്ദാക്കേണ്ടി വന്നത് 800 ഓളം വിമാനങ്ങൾ ആണ്. അവധിക്കാലത്തെ വിപണി നഷ്ടപ്പെടുത്തി ഈ കമ്പനി 

ദില്ലി: പൈലറ്റുമാരുടെ ആസൂത്രിതമായ പണിമുടക്ക് കാരണം  എല്ലാ പാസഞ്ചർ, കാർഗോ വിമാനങ്ങളും റദ്ദാക്കി ജർമ്മൻ കാരിയർ ലുഫ്താൻസ. എയർലൈനിന്റെ രണ്ട് വലിയ ഹബ്ബുകളായ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുമെന്ന് ലുഫ്താൻസ അറിയിച്ചു.

ലുഫ്താൻസയിലെ  പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ആണ് സമരത്തിന് പിറകിൽ. ശമ്പള വർദ്ധനയ്ക്കുള്ള ആവശ്യങ്ങൾ മാനേജ്‌മെന്റ് നിരസിച്ചതിനെ തുടർന്നാണ് സമരം നടത്തുന്നതെന്ന് യൂണിയൻ അറിയിച്ചു. 

Read Also: ഇന്ത്യൻ വംശജനെ സ്വന്തമാക്കി കോർപ്പറേറ്റ് ഭീമൻ; ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്‌സിന്റെ പുതിയ സിഇഒ

സർവീസ് നടത്തുന്ന 800 ഓളം വിമാനങ്ങൾ റദ്ദാക്കുമെന്ന് ലുഫ്താൻസ പറഞ്ഞു,. ഇത്. അവധിക്ക് ശേഷം മടങ്ങുന്ന നിരവധി യാത്രക്കാരെ ബാധിക്കും. അതേസമയം, എയർലൈനിന്റെ ബജറ്റ് കാരിയറായ യൂറോവിംഗ്‌സിന്റെ സർവീസ് മുടങ്ങില്ല. 

പൈലറ്റുമാർ പണി മുടക്കിയതോടെ എയർലൈനിന് ഉണ്ടായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു, 

പൈലറ്റുമാർക്ക് ശമ്പള വർദ്ധനവ് നൽകുന്നതിൽ  ലുഫ്താൻസ പരാജയപ്പെട്ടുവെന്ന് പൈലറ്റുമാരുടെ യൂണിയൻ വെറൈനിഗംഗ് കോക്ക്പിറ്റ് ആരോപിച്ചു, ഈ സാഹചര്യത്തിൽ പൈലറ്റുമാർക്ക് അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കുകയല്ലാതെ മറ്റ് മാർഗമില്ല.

Read Also: കുട്ടികൾക്കും സമ്പാദിക്കാം; എസ്ബിഐയുടെ സേവിംഗ്സ് അക്കൗണ്ടുകളുടെ ആനുകൂല്യങ്ങൾ അറിയാം

ലുഫ്താൻസ പറയുന്നതനുസരിച്ച്, മുതിർന്ന പൈലറ്റുമാർക്ക് 5 ശതമാനവും തൊഴിൽ ആരംഭിക്കുന്നവർക്ക് 18 ശതമാനവും എന്നിങ്ങനെയുള്ള കണക്കിൽ  കമ്പനി 900 യൂറോയുടെ ഒറ്റത്തവണ വർദ്ധനവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ യൂണിയൻ ഈ വർഷം 5.5 ശതമാനം വർദ്ധന ആവശ്യപ്പെട്ടിരുന്നു

പണിമുടക്കുകളും ജീവനക്കാരുടെ കുറവും ഈ വേനൽക്കാലത്ത് ആയിരക്കണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കാൻ ലുഫ്താൻസ ഉൾപ്പെടെയുള്ള എയർലൈനുകളെ നിരബന്ധിതരാക്കുകയാണ്, കൂടാതെ പണിമുടക്കുകൾ  വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം നീണ്ട ക്യൂവിന് കാരണമാകുകയും ചെയ്തു, COVID-19 ലോക്ക്ഡൗണുകൾക്ക് ശേഷം യാത്ര ചെയ്യാൻ താൽപ്പര്യപ്പെടുന്ന യാത്രക്കാരെ ഇത് നിരാശരാക്കി. ശമ്പളത്തിന്റെ പേരിൽ സെക്യൂരിറ്റി ജീവനക്കാരും ഗ്രൗണ്ട് സ്റ്റാഫും ഈ വർഷം നേരത്തെ തന്നെ പണിമുടക്ക് നടത്തിയിരുന്നു..
 

click me!